
സെല്ലില്‍ കട്ടിലും മെത്തയും വേണം. പിന്നെ ഒരു ടേബിള്‍ ഫാനും അറ്റാച്ച്ഡ് ബാത്ത്റൂമും. ഇത്രയുമാണ് ശശികല പുതുതായി ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, ആവശ്യമുള്ളപ്പോള്‍ ഡോക്ടറുടെ സേവനവും മിനറല്‍ വാട്ടറും ആഴ്ചയില്‍ രണ്ട് തവണ മാംസാഹാരവും വേണമെന്ന് ശശികല ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നിരസിച്ചു. സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ജയിലില്‍ ശശികലയ്ക്ക് ലഭിക്കുന്നത്. തന്നെ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്നും ശശികല ആവശ്യപ്പെടുന്നുണ്ട്. തന്റെ വിശ്വസ്തന്‍ എടപ്പാടി പളനിസ്വാമി ഭരിക്കുന്ന തമിഴ്നാട്ടിലേക്ക് മാറാനായാല്‍ പിന്നെ തടവുകാലവും ശശികലയ്ക്ക് സുഖവാസമായി മാറുമെന്നാണ് തമിഴ്നാട്ടിലെ പ്രതിപക്ഷം ആരോപിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ തടവ് ശിക്ഷയാണ് ശശികലയ്ക്ക് അനുഭവിക്കാനുള്ളത്. ഇതില്‍ 21 ദിവസം നേരത്തെ ജയലളിതക്കൊപ്പം ശശികല ജയിലില്‍ കിടന്നിട്ടുണ്ട്. സുപ്രീം കോടതി വിധി അനുസരിച്ച് 10 കോടി പിഴയടച്ചില്ലെങ്കില്‍ 13 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam