ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ അഭിഭാഷകയായി സത്യശ്രീ ശർമ്മിള

Web Desk |  
Published : Jul 01, 2018, 11:10 PM ISTUpdated : Oct 02, 2018, 06:48 AM IST
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ  അഭിഭാഷകയായി സത്യശ്രീ ശർമ്മിള

Synopsis

ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക സത്യശ്രീ ശരർമ്മിള ഉദയകുമാറായി തമിഴ്നാട്ടിൽ ജനനം


തമിഴ്നാട്: തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഉദയകുമാറായി ജനനം. പതിനെട്ടാമത്തെ വയസ്സിൽ തന്റെ ഉള്ളിലൊരു പെണ്ണുണ്ടെന്ന് തിരിച്ചറിഞ്ഞ് സത്യശ്രീ എന്ന സ്ത്രീയായി പെൺജീവിതം തുടങ്ങി. അഡ്വക്കേറ്റ് സത്യശ്രീ ശർമ്മിള എന്ന ട്രാൻസ്ജെൻഡർ അഭിഭാഷകയുടെ ജീവിതവഴികൾ ഇങ്ങനെയൊക്കെയാണ്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ അഭിഭാഷകയാണ് സത്യശ്രീ ശർമ്മിള  അടിച്ചമർത്തലുകളുടെയും പരിഹാസങ്ങളുടെയും അവ​ഗണനയുടെയും നടുവിൽ നിന്നാണ് തന്റെ ജീവിതം ഇവിടം വരെയെത്തിയതെന്ന് ഇവർ പറയുന്നു. തന്നെപ്പോലെയുള്ള ഭിന്നലിം​ഗക്കാർക്ക് നീതി നേടിക്കൊടുക്കാൻ വേണ്ടിയാണ് താൻ വക്കീൽക്കുപ്പായം അണിഞ്ഞതെന്ന് സത്യശ്രീ അഭിമാനത്തോടെ വെളിപ്പെടുത്തുന്നു. 

മുപ്പത്തിയാറ് വയസ്സുകാരിയായ സത്യശ്രീ തമിഴ്നാട് ബാർ കൗൺസിൽ അം​ഗമാണ്. സ്ത്രീയായി ജീവിതം ആരംഭിച്ചപ്പോൾ തന്നെ അഭിഭാഷക എന്ന മോഹം മനസ്സിലുണ്ടായിരുന്നു. പരമകുടിയിലെ കോളെജിൽ നിന്നും ബിരുദം കരസ്ഥമാക്കി സെലം ​ഗവൺമെന്റ് കോളേജിൽ നിയമപഠനത്തിന് ചേർന്നു. 2007 ൽ എൽഎൽ ബി പാസ്സായി. പിന്നീട് നടന്ന കഠിന പരിശ്രമത്തിലൂടെയാണ് തമിഴ്നാട് ബാർ കൗൺസിലിൽ അം​ഗത്വം നേടിയത്. സുപ്രീംകോടതി ഭിന്നലിം​ഗക്കാരോട് സ്വീകരിച്ച മനോഭാവവും പ്രചോദനമായി. 485 അം​ഗങ്ങളാണ് തമിഴ്നാട് ബാർ കൗൺസിലിൽ ഉള്ളത്. ഇന്ത്യയിലെ ആദ്യ ഭിന്നലിം​ഗക്കാരിയായ അഭിഭാഷക എന്ന വാക്ക് കേട്ടപ്പോൾ ഇത്രയും നാൾ അനുഭവിച്ച പ്രതിസന്ധികൾ മറന്നു എന്നാണ് സത്യശ്രീയുടെ വാക്കുകൾ. 


 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി