
റിയാദ്: സൗദിയിലെ ജ്വല്ലറികളും സ്വദേശി വല്‍ക്കരിക്കുന്നു. രണ്ട് മാസത്തിനകം സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പിലാക്കണമെന്ന് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചു. നേരത്തെ പുറപ്പെടുവിച്ച മന്ത്രിസഭ തീരുമാന മനുസരിച്ച് രാജ്യത്തെ മുഴുവന്‍ ജ്വല്ലറികള്‍ക്കും സ്വദേശി വത്കരണ നിയമം നടപ്പിലാക്കുന്നതിനു രണ്ട് മാസത്തെ സമയ പരിധി നല്‍കിയിട്ടുണ്ടെന്ന് സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രലായ വക്താവ് ഖാലിദ് അബാഖൈല്‍ വ്യക്തമാക്കി.
ജ്വല്ലറി മേഖലയില്‍ സംപൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കുന്നതിനെ കുറിച്ച് തൊഴില്‍ മന്ത്രാലയം വ്യാപാരികളില്‍ നിന്നും അഭിപ്രായം തേടിതുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ തൊഴില്‍ കാര്യാലയ ഡയറക്ടറേറ്റ് സ്വര്‍ണ വ്യാപാരികളുടെ യോഗവും വിളിച്ചു.
സ്വര്‍ണ വില്‍പന മേഖലയില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കുമ്പോഴുണ്ടാവുന്ന പ്രായാസങ്ങള്‍ വ്യാപാരികളില്‍ നിന്നും നേരിട്ട് മനസ്സിലാക്കുന്നതിനായാണ് ഇത്തരത്തില്‍ യോഗം വിളിച്ചു ചേര്‍ത്തതെന്ന് ജിസാന്‍ തൊഴില്‍ കാര്യാലയ മേധാവി എന്‍ജിനീയര്‍ അഹമ്മദ് അല്‍ ഖുന്‍ഫദി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam