സൗദി സ്വദേശിവല്‍ക്കരണം: പരിശോധനകളില്‍ 533 നിയമലംഘനങ്ങള്‍ കണ്ടെത്തി

Web Desk |  
Published : Jun 10, 2016, 06:03 PM ISTUpdated : Oct 05, 2018, 02:10 AM IST
സൗദി സ്വദേശിവല്‍ക്കരണം: പരിശോധനകളില്‍ 533 നിയമലംഘനങ്ങള്‍ കണ്ടെത്തി

Synopsis

രാജ്യത്തെ സ്വകാര്യസ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കിയത് കിഴക്കന്‍ പ്രവിശ്യയിലാണ്. 19.7 ശതമാനമാണ് ഇവിടുത്തെ സ്വകാര്യസ്ഥാപനങ്ങളില്‍ സ്വദേശികളുടെ പ്രാതിനിധ്യം. റിയാദില്‍ 17.3 ശതമാനമാണ് സ്വദേശിവത്കരണം.
16.5 ശതമാനമുള്ള മക്ക പ്രവിശ്യായാണ് മൂന്നാം സ്ഥാനത്തുള്ളതെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ടു സൗദിയുടെ വിവിധ സ്ഥലങ്ങളിലുള്ള മൊബൈല്‍ ഫോണ്‍ കടകളില്‍ നടത്തിയ പരിശോധനകളില്‍ 533 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും തൊഴില്‍  മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ മൊബൈല്‍ ഫോണ്‍ കടകളിലും അറ്റകുറ്റ പണി നടത്തുന്ന സ്ഥാപനങ്ങളിലും ജൂണ്‍ ആറു മുതല്‍ 50 ശതമാനം സ്വദേശി വത്കരണം നടപ്പാക്കിയിരിക്കണമെന്ന് മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് പലഭാഗങ്ങളിലുമായി വ്യാപകമായ പരിശോധനകളാണ് നടന്നത്. ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത് കിഴക്കന്‍ പ്രവിശ്യയിലാണ്.
നിശ്ചിത ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യുട്ടി തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹമദ് അല്‍ ഹുമൈദാന്‍ പറഞ്ഞു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോദന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇ കൃഷ്ണദാസിനെ അവസാന നിമിഷം വെട്ടി; പാലക്കാട് ന​ഗരസഭയിൽ ബിജെപി ചെയർമാൻ സ്ഥാനാർഥി പി സ്മിതേഷ്, ടി. ബേബി വൈസ്. ചെയർപേഴ്സൺ
400 കി.മീ ദൂരത്തേക്ക് കുതിച്ച് പായും, 12015 കോടി അനുവദിച്ച് കേന്ദ്രം, പുതിയ 13 സ്റ്റേഷനുകളടക്കം; 3 വർഷത്തിൽ ദില്ലി മെട്രോ അത്ഭുതപ്പെടുത്തും!