വിദ്യാഭ്യാസയോഗ്യതയ്‌ക്ക് അനുസരിച്ച് സ്വദേശികള്‍ക്ക് തൊഴിലവസരവുമായി സൗദി

Web Desk |  
Published : Jan 15, 2018, 12:37 AM ISTUpdated : Oct 04, 2018, 06:53 PM IST
വിദ്യാഭ്യാസയോഗ്യതയ്‌ക്ക് അനുസരിച്ച് സ്വദേശികള്‍ക്ക് തൊഴിലവസരവുമായി സൗദി

Synopsis

റിയാദ്: സ്വദേശികൾക്ക് വിദ്യഭ്യാസ യോഗ്യതക്കനുസരിച്ച് തൊഴില്‍ കണ്ടത്തി നല്‍കാൻ സൗദി. 25 വയസ്സിനുമുകളിൽ പ്രായമുള്ള സ്വദേശികളില്‍ പകുതിയിലേറെ പേരും സെക്കണ്ടറി വിദ്യഭ്യാസ യോഗ്യതയുള്ളവരെന്നു ജനറല്‍ സ്റ്റാറ്റിസ്റ്റിക് അതോറിറ്റി അറിയിച്ചു. ഇവർക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകും.

2017 അവസാനം വരെയുള്ള കണക്കുപ്രകാരം സ്വദേശികളില്‍ 28.1 ശതമാനത്തിലേറെ പേർക്കും യൂണിവേഴ്‌സിറ്റി വിദ്യഭ്യാസ യോഗ്യതയുള്ളവരാണെന്നു ജനറല്‍ സ്റ്റാറ്റിസ്റ്റിക് അതോറിറ്റി അറിയിച്ചു. സെക്കണ്ടറി തലം വരെ വിദ്യഭ്യാസം നേടുന്നവരില്‍ കുടുതലും ആണ്‍ കുട്ടികളാണന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വദേശികളുടെ വിദ്യഭ്യാസ യോഗ്യതക്കനുസരിച്ച് തൊഴില്‍ കണ്ടത്തി നല്‍കുന്നതിനു വിവിധ മന്ത്രാലയങ്ങള്‍ വിപുലമായ പദ്ദതികളാണ് ആസുത്രണംചെയ്തിട്ടുള്ളത്. പഠനം പൂര്‍ത്തിയാക്കുന്ന മുറക്ക് തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി സെക്കണ്ടറി തലത്തിൽവെച്ച്തന്നെ സ്വദേശികൾക്കു വിവിധ തൊഴിലുകളില്‍ പരിശീലനം നല്‍കിവരുന്നു. വിദേശികള്‍ ചെയ്യുന്ന പല തൊഴിൽ മേഘലയിലും സ്വദേശികളെ പ്രാപ്തരാക്കുന്നതിനാണ് പദ്ദതി. സ്വദേശിവത്കരണ പക്രിയയുടെ ഭാഗമായും മറ്റും അഞ്ച ലക്ഷം വിദേശികള്‍ക്ക് കഴിഞ്ഞവര്‍ഷം തൊഴില്‍ നഷ്ടമായി്ട്ടുണ്ടെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ കാലയളവില്‍ ഒന്നരലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു. ഈ വർഷം കൂടുതല്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്നാണ് വിലയിരുത്തല്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്