തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ സൗദിയില്‍ പുതിയ തര്‍ക്കപരിഹാര കേന്ദ്രം

Published : May 13, 2017, 07:08 PM ISTUpdated : Oct 05, 2018, 03:09 AM IST
തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ സൗദിയില്‍ പുതിയ തര്‍ക്കപരിഹാര കേന്ദ്രം

Synopsis

ജിദ്ദ: തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ സൗദിയില്‍  പുതിയ തര്‍ക്കപരിഹാര കേന്ദ്രം സജ്ജമായി. തൊഴില്‍  കേസുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം വരുന്നത്. കഴിഞ്ഞ വര്‍ഷം അമ്പത്തിഎണ്ണായിരം തൊഴില്‍ കേസുകള്‍  രജിസ്റ്റര്‍ ചെയ്തു.രാജ്യത്ത് തൊഴില്‍ സംബന്ധമായ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നിലവിലുള്ള തൊഴില്‍ കോടതികള്‍ക്ക് പുറമേ തൊഴില്‍ തര്‍ക്ക പരിഹാര കേന്ദ്രം ആരംഭിക്കുന്നത്.

വിഷന്‍ 2030 പദ്ധതിയുടെയും ദേശീയ പരിവര്‍ത്തന പദ്ധതിയുടെയും ഭാഗമാണ് ഈ സംരംഭം. പുതിയ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നിയമമന്ത്രാലയം അറിയിച്ചു. മുപ്പത്തിരണ്ട് പാനലുകളിലായി 172 ജഡ്ജിമാരാണ് നിലവില്‍ സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നത്. ഈ വര്‍ഷം തൊഴില്‍ തര്‍ക്കങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.

താമസ തൊഴില്‍ നിയമലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കിയതാണ് കേസുകളുടെ എണ്ണം കൂടാന്‍ കാരണമെന്ന് നിയമ മന്ത്രിയുടെ അഡ്വയ്സര്‍ അബ്ദുള്ള അല്‍ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ദിനംപ്രതി ശരാശരി 165 ലേബര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.കഴിഞ്ഞ വര്‍ഷം ആകെ 58,504 തൊഴില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇതില്‍ അമ്പത്തിയഞ്ച് ശതമാനവും വിദേശ തൊഴിലാളികള്‍ നല്‍കിയ കേസുകളാണ്. 32,095 കേസുകളാണ് കഴിഞ്ഞ വര്‍ഷം വിദേശികള്‍ ഫയല്‍ ചെയ്തത്. ജോലി സ്ഥലത്ത് സംഭവിച്ച അപകടങ്ങളെ കുറിച്ച പരാതികളും ഇതില്‍ പെടും. ഇതില്‍ പതിനൊന്നു ശതമാനവും കോടതിക്ക് പുറത്ത് ലേബര്‍ ഓഫീസുകള്‍ നടന്ന ചര്‍ച്ചകളിലൂടെ പരിഹരിച്ചു. ഏറ്റവും കൂടുതല്‍ തൊഴില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മക്ക പ്രവിശ്യയിലാണ്. 12,995 എണ്ണം. റിയാദില്‍  12,077 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 5035 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പരാമർശം: എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി
തേങ്കുറുശ്ശി ദുരഭിമാനക്കൊല; പരോളിലിറങ്ങിയ പ്രതി കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഭീഷണിപ്പെടുത്തി, പിന്നാലെ പരോൾ റദ്ദ് ചെയ്തു