സൗദിയില്‍ മൊബൈല്‍ ഷോപ്പുകള്‍ അടച്ചുപൂട്ടി തുടങ്ങി

Web Desk |  
Published : May 18, 2016, 01:16 AM ISTUpdated : Oct 04, 2018, 07:53 PM IST
സൗദിയില്‍ മൊബൈല്‍ ഷോപ്പുകള്‍ അടച്ചുപൂട്ടി തുടങ്ങി

Synopsis

മൊബൈല്‍ ഷോപ്പുകളില്‍ സ്വദേശി വത്കരണം നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിക്കുന്നതിനു രണ്ടാഴ്ച മാത്രം അവശേഷിക്കേ സൗദിയുടെ പല ഭാഗങ്ങളിലും വിദേശികള്‍ ജോലി ചെയ്തിരുന്ന മൊബൈല്‍ ഷോപ്പുകള്‍ അടച്ചു പൂട്ടി തുടങ്ങി. കഴിഞ്ഞ മാര്‍ച്ച് 10നാണ് രാജ്യത്തെ മൊബൈല്‍ ഷോപ്പുകളിലും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കുന്ന പദ്ധതിയുടെ ഉത്തരവ് തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചത്.  

രണ്ട് ഘട്ടങ്ങളിലായി 100 ശതമാനം സ്വദേശി വത്കരണം നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. ആദ്യ മൂന്നു മാസത്തിനകം 50 ശതമാനവും പിന്നെയുള്ള മൂന്നു മാസത്തിനകം ബാക്കി 50ശതമാനവും സ്വദേശി വത്കരണം നടപ്പാക്കണമമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  
തൊഴില്‍ മന്ത്രാലയത്തിനു പുറമെ ആഭ്യന്തര മന്ത്രാലയം, വാണിജ്യ നിക്ഷേ മന്ത്രാലയം, ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം തുടങ്ങിയ വിവിധ മന്ത്രാലയങ്ങള്‍ സഹകരിച്ചായിരിക്കും ഈ മേഖലയില്‍ സ്വദേശിവത്കണ പദ്ധതി നടപ്പാക്കുകയെന്നും തൊഴില്‍  മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

മന്ത്രാലായം പ്രഖ്യാപിച്ച പ്രഥമ ഘട്ട സ്വദേശിവല്‍ക്കരണം ആരംഭിക്കുന്നത് ജൂണ്‍ 6 മുതലാണ്. സമയ പരിധി അവാസാനിക്കാറായതോടെ പല വിദേശികളും സ്ഥാപനങ്ങളില്‍ നിന്നും ഇറങ്ങി മറ്റു  ജോലികളില്‍ പ്രവേശിച്ചു തുടങ്ങി. നിയമ ലംഘനത്തിന്റെ പേരിലുള്ള നടപടികള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണിത്. അതേസമയം വിദേശികള്‍ ഒഴിയുന്ന സ്ഥാപനങ്ങള്‍ ഏറ്റടുക്കുന്നതിനായി മുന്നോട്ട് വരുന്ന സ്വദേശികളുടെ എണ്ണം വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ