
ജനറല്‍ഓഡിറ്റിംഗ് ബ്യൂറോ മുന്‍മേധാവി ഹുസൈന്‍ അല്‍അങ്കാരിയാണ് വിദേശികള്‍ പണമയക്കുന്നതിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം വീണ്ടും മുന്നോട്ടു വെച്ചത്. ആദ്യത്തെ വര്‍ഷം ആറു ശതമാനം ഈടാക്കുന്ന നികുതി പിന്നീടുള്ള വര്‍ഷങ്ങളില്‍കുറച്ചു കൊണ്ട് വരാനാണ് നിര്‍ദേശം. ശൂറാ കൗണ്‍സിലിന്റെ സാമ്പത്തികകാര്യ സമിതി ഈ നിര്‍ദേശം അംഗീകരിച്ചു. അടുത്തയാഴ്ച ചേരുന്ന ശൂരാ കൌണ്‍സില്‍ ജനറല്‍ അസംബ്ലി ഇതു സംബന്ധമായി ചര്‍ച്ച ചെയ്യും. കൌണ്‍സില്‍ അഗീകരിച്ചാല്‍ നിയമം നടപ്പിലാകാനുള്ള സാധ്യത വര്‍ധിക്കും. സൗദിക്കകത്ത് തന്നെ നിക്ഷേപം നടത്താന്‍ വിദേശികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതു കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് അങ്കാരി പറഞ്ഞു. ഇങ്ങനെ സമാഹരിക്കുന്ന നികുതി സൗദി മോണിറ്ററി അതോറിറ്റിയില്‍ നിക്ഷേപിക്കും. വിദേശികള്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ കൈയ്യില്‍ കരുതാവുന്ന പണത്തിനു നിയന്ത്രണം കൊണ്ട് വരാനും നിര്‍ദേശമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam