സൗദിയില്‍ നിതാഖാത് പദ്ധതി വിപുലമാക്കുന്നു

Published : May 07, 2016, 05:19 AM ISTUpdated : Oct 05, 2018, 03:06 AM IST
സൗദിയില്‍ നിതാഖാത് പദ്ധതി വിപുലമാക്കുന്നു

Synopsis

ജിദ്ദ: ഉയര്‍ന്ന തസ്തികകളില്‍ കൂടി സ്വദേശി വത്കരണം ലക്ഷ്യമിട്ട്, സൗദിയില്‍ നിതാഖാത് പദ്ധതി വിപുലമാക്കുന്നു.അഞ്ചു മാസത്തിനകം പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിഷന്‍ 2030ന്റെ ഭാഗമായുള്ള നിതാഖാത്തിന്റെ പുതിയഘട്ടം നടപ്പിലാക്കാന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സൗദി തൊഴില്‍ മന്ത്രി അറിയിച്ചു. സ്വദേശീ യുവതീ യുവാക്കള്‍ക്ക് മികച്ച രീതിയിലുള്ള പരിശീലനം നല്‍കുക, ഉയര്‍ന്ന തസ്ഥികകളില്‍ ജോലി ചെയ്യാന്‍ പ്രാപ്തരാക്കുക, കൂടുതല്‍ മേഖലകളില്‍ സ്വദേശീവല്‍ക്കരണം നടപ്പിലാക്കുക തുടങ്ങിയവയാണ് പുതിയ ഘട്ടം കൊണ്ട് ഉദ്ധേശിക്കുന്നത്. പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് നിതാഖാത് നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ സ്വദേശീവല്‍ക്കരണം നടപ്പിലാക്കേണ്ട മേഖലകള്‍ തീരുമാനിക്കും. സ്വകാര്യ മേഖലയില്‍ സ്കില്‍ഡ്, സെമി സ്കില്‍ഡ് ജോലികള്‍ ചെയ്യുന്ന വിദേശികളെ മാറ്റി സ്വദേശികളെ നിയമിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. രണ്ടാം ഘട്ടത്തില്‍ സ്വദേശീവല്‍ക്കരണം ഏതൊക്കെ പ്രവിശ്യകളില്‍ എപ്പോഴൊക്കെ നടപ്പിലാക്കണം എന്ന് തീരുമാനിക്കും. നൂറു ശതമാനവും സ്വദേശീവല്‍ക്കരണം നടപ്പിലാക്കേണ്ട മേഖലകള്‍ തീരുമാനിക്കുന്നതാണ് മൂന്നാം ഘട്ടം.

ചില മേഖലകളില്‍ സ്വദേശീവല്‍ക്കരണത്തിന്റെ തോത് വര്‍ധിപ്പിക്കും. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ 11.06 ശതമാനത്തില്‍ നിന്ന് എഴു ശതമാനമായി കുറയ്‌ക്കുകയാണ് ലക്‌ഷ്യം. ഇതിനു പതിനൊന്ന് മുതല്‍ പതിമൂന്ന് ലക്ഷം വരെ തസ്ഥികകള്‍ സ്വദേശികള്‍ക്കായി കണ്ടെത്തണം. സ്‌ത്രീ തൊഴിലാളികളുടെ എണ്ണം ഇരുപത്തിരണ്ട് ശതമാനത്തില്‍ നിന്നും മുപ്പത് ശതമാനമായി വര്‍ധിപ്പിക്കും. പുതിയ നിതാഖാത് പദ്ധതി മൂന്നാഴ്ചക്കകം പ്രഖ്യാപിക്കുകയും അഞ്ചു മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ, മകരവിളക്കിന് ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ്
പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ആക്രമണമെന്ന് റഷ്യ: ഡ്രോൺ ആക്രമണം നടത്താൻ ശ്രമമുണ്ടായി; വെളിപ്പെടുത്തി റഷ്യൻ വിദേശകാര്യമന്ത്രി