സൗദിയില്‍ റെന്റ് എ കാര്‍ മേഖലയിലും സ്വദേശിവല്‍ക്കരണം

Published : Apr 17, 2017, 03:54 AM ISTUpdated : Oct 05, 2018, 02:00 AM IST
സൗദിയില്‍ റെന്റ് എ കാര്‍ മേഖലയിലും സ്വദേശിവല്‍ക്കരണം

Synopsis

ജിദ്ദ: സൗദിയിലെ റെന്റ് എ കാര്‍ മേഖലയിലും സമ്പൂര്‍ണ്ണ സ്വദേശീവല്‍ക്കരണം നടപ്പിലാക്കുന്നു. ഈ മേഖലയില്‍ വിദേശികള്‍ അനധികൃതമായി ജോലി ചെയ്യുന്നതായും ബിനാമി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ സൗദികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ കണ്ടെത്തുക, അനധികൃതമായി ജോലി ചെയ്യുന്ന വിദേശികളെ നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് റെന്റ് എ കാര്‍ സ്ഥാപനങ്ങളിള്‍ സമ്പൂര്‍ണ സ്വദേശീവല്‍ക്കരണം നടപ്പിലാക്കുന്നത്.

ഇതു നടപ്പിലാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ശില്‍പശാല സംഘടിപ്പിച്ചിരുന്നു. ഘട്ടംഘട്ടമായി രാജ്യത്തിന്റെ ഓരോ ഭാഗത്തും പദ്ധതി നടപ്പിലാക്കാനാണ് നീക്കം. നിലവില്‍ ഈ മേഖലയില്‍ നിരവധി വിദേശികള്‍ ജോലി ചെയ്യുന്നതായും, ബിനാമി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള സ്വദേശികള്‍ക്കും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴില്‍ പരിരിശീലനം നല്‍കും.

സൗദി വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ആയി ഈ രംഗത്ത് ജോലി ചെയ്യാന്‍ അനുമതി നല്‍കാനും നീക്കമുണ്ട്. ഈ മേഖലയില്‍ നിക്ഷേപം ഇറക്കാന്‍ താല്‍പര്യമുള്ള സ്വദേശികളെ പ്രോത്സാഹിപ്പിക്കും. മാനവശേഷി വികസന നിധിയില്‍ നിന്നും തൊഴില്‍ പരിശീലനത്തിനുള്ള ഫണ്ടും മറ്റു സാമ്പത്തിക സഹായങ്ങളും ലഭിക്കും. സോഷ്യല്‍ ഡവലപ്പ്മെന്റ് ബാങ്ക് ഇളവുകളോടെ ലോണും അനുവദിക്കും.

റെന്റ് എ കാര്‍ മേഖലയിലെ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും സുരക്ഷിതത്വവുമാണ് സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കാനുള്ള ഒരു കാരണം. റെന്റ് എ കാര്‍ മേഖലയിലെ പ്രവര്‍ത്തിസമയം, തൊഴില്‍ കരാര്‍ടങ്ങിയ കാര്യങ്ങളും ശില്പശാല ചര്‍ച്ച ചെയ്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: പത്താം പ്രതി ​ഗോവർധന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും
ശബരിമല സ്വർണക്കൊള്ള കേസ് - പത്താം പ്രതി ​ഗോവർധന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും