
ദില്ലി: എസ്.എൻ.സി ലാവലിൻ കേസിലെ എല്ലാ ഹര്‍ജികളും ഇന്ന് സുപ്രീംകോടതി പരിഗണിക്കും.പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി ബി ഐയും പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസൻ എന്നിവരും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനും നൽകിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുക. പിണറായി വിജയൻ ഉൾപ്പടെയുള്ളവര്‍ക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നുവെന്ന് സി ബി ഐ ചൂണ്ടിക്കാട്ടുന്നു. ഒരേ വസ്തുതയുടെ അടിസ്ഥാനത്തിൽ പരിഗണിച്ച കേസിൽ ഹൈക്കോടതി രണ്ട് തീരുമാനം എടുത്തത് നിയമപരമായി നിലനിൽക്കില്ലെന്നാണ് കസ്തൂരിരംഗ അയ്യരുടെയും ആര്‍.ശിവദാസന്റെയും ഹര്‍ജികളിൽ പറയുന്നത്. അഴിമതി കേസിൽ വിചാരണകൂടാതെ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി നിയമപരമായി തെറ്റാണെന്ന് വി.എം.സുധീരനും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam