
ദുബായ്: മുപ്പത് ഭാഷകളില്‍ പാട്ടുപാടാന്‍ കഴിയുന്ന മലയാളി പെണ്‍കുട്ടിയെ പരിചയപ്പെടുക. ദുബായില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സുചേതയാണ് ഈ മിടുക്കി. ദുബായ് ഇന്ത്യന്‍ ഹൈസ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സുചേത. ഡോക്ടറായ കണ്ണൂര്‍ സ്വദേശി ടി.സി സതീഷിന്‍റേയും സുമിതയുടേയും മകള്‍.
സ്വാഹിനി, ഹീബ്രു, ക്രൊയേഷ്യന്‍, അര്‍മേനിയന്‍, ഫിന്നിഷ്, ഫ്രഞ്ച്, തഗലോഗ്, അറബിക്, ജപ്പാനീസ്, ഇറ്റാലിയന്‍, കൊറിയന്‍ തുടങ്ങി മുപ്പത് ഭാഷകളില്‍ പാട്ടുപാടും ഈ പതിനൊന്ന് വയസുകാരി. ജപ്പാനില്‍ നിന്നുള്ള ഒരു സുഹൃത്ത് പാടിയ പാട്ട് ഇഷ്ടപ്പെട്ട് പഠിച്ചതാണ് സുചേതയുടെ തുടക്കം.
ഇപ്പോള്‍ ഇരുപത് വിദേശ ഭാഷകളിലും പത്ത് ഇന്ത്യന്‍ ഭാഷകളിലും പാടാന്‍ യൂ ട്യൂബ് നോക്കി സ്വന്തമായാണ് ഈ മിടുക്കി പാട്ടുകള്‍ പഠിക്കുന്നത്. തനിക്ക് സംസാരിക്കാന്‍ അറിയാത്ത ഭാഷയാണെങ്കിലും പാട്ടുപാടുമ്പോഴുള്ള കൃത്യമായ ഉച്ചാരണമാണ് വേറിട്ടതാക്കുന്നത്. ഏറ്റവുമധികം ഭാഷകളില്‍ പാട്ടുപാടാനുള്ള കഴിവ് എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടണമെന്ന ആഗ്രഹത്തിലാണ് സുചേത. അതിനുള്ള പരിശ്രമത്തിലുമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam