സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹ കുറ്റമാകില്ലെന്ന് സുപ്രീംകോടതി

Published : Sep 06, 2016, 03:51 AM ISTUpdated : Oct 04, 2018, 07:21 PM IST
സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹ കുറ്റമാകില്ലെന്ന് സുപ്രീംകോടതി

Synopsis

ദില്ലി: സര്‍ക്കാര്‍ നയങ്ങളെയും സര്‍ക്കാരിനെയും വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹ കുറ്റമാകില്ലെന്ന് സുപ്രീംകോടതി. അപകീര്‍ത്തി, രാജ്യദ്രോഹ കേസുകള്‍ പരിഗണിക്കുമ്പോള്‍ ഇതുസംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി പിന്തുടരണമെന്നും സുപ്രീംകോടതി നിര്‍ദേശം. ജസ്റ്റീസ് ദീപക് മിശ്ര, യു.യു. ലളിത് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. 

സന്നദ്ധസംഘടനയായ കോമണ്‍ കോസും ആണവവിരുദ്ധ പ്രവര്‍ത്തകന്‍ ഡോ. എസ്.പി. ഉദയകുമാറും നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി സര്‍ക്കാര്‍ വിമര്‍ശനം രാജ്യദ്രോഹമല്ലെന്നു പ്രസ്താവിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷനാണ് ഇവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. 1962ല്‍ കേദാര്‍നാഥും ബിഹാറും തമ്മിലുള്ള കേസ് പരിഗണിക്കവേയാണ് ഭരണഘടനാ ബെഞ്ച് രാജ്യദ്രോഹ നിയമത്തിന്‍റെ (ഐപിസി 124 എ) പരിധി പരിമിതപ്പെടുത്തിയത് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും