
എം.എസ്.സി പ്രവേശനത്തിന് ബി.എസ്.സി ഐച്ഛിക വിഷത്തിന്റെ മാര്‍ക്കിനൊപ്പം ഭാഷാ വിഷയങ്ങളുടെ കൂടി ഇന്‍ഡക്‌സ് കണക്കാക്കുന്നതിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ രീതിയുമായി മുന്നോട്ട് പോകാനാണ് സര്‍വ്വകലാശാല വിദഗ്ദ്ധ സമിതിയുടെ തീരുമാനം. 2012ല്‍ പിജിക്ക് ഗ്രേഡിങ് തുടങ്ങിയത് മുതല്‍ സെലക്ഷന്‍ ഇന്‍ഡക്‌സ് സ്കോര്‍ നിലവിലുണ്ടായിരുന്നെന്നും, എന്നാല്‍ ഇപ്പോള്‍ മാത്രം പ്രവേശന മാനദണ്ഡമായി അത് ഉപയോഗിക്കുന്നവെന്നുമാണ് സമിതിയുടെ വിശദീകരണം.
എന്നാല്‍ ഐച്ഛിക വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥിക്ക് ഭാഷാ വിഷയത്തില്‍ മാര്‍ക്ക് കുറയുന്നത് കൊണ്ട് മാത്രം റാങ്ക് ലിസ്റ്റില്‍ നിന്ന് പുറത്താകാന്‍ സാധ്യത ഉണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ ആക്ഷേപം. എംകോം പ്രവേശത്തിന് ഐച്ഛിക വിഷയങ്ങളുടെ മാര്‍ക്ക് മാത്രമാണ് പരിഗണിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നാം തീയ്യതി ചേരുന്ന എല്‍.ഡി.എഫ് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സാധ്യയുണ്ട്. മൂന്നാം തിയ്യതി വരെയാണ് സര്‍വ്വകലാശാലയുടെ പി.ജി കോഴ്‌സുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നത്. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി പ്രശ്നവുമായി ഹൈക്കോടതിയ സമീപക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam