സ്വാശ്രയപ്രവേശനം വീണ്ടും നിയമകുരുക്കിലേക്ക്

Web Desk |  
Published : Sep 02, 2017, 05:46 PM ISTUpdated : Oct 04, 2018, 07:25 PM IST
സ്വാശ്രയപ്രവേശനം വീണ്ടും നിയമകുരുക്കിലേക്ക്

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം വീണ്ടും നിയമക്കുരുക്കിലേക്ക്. ഒഴിവു വന്ന 117 എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് സീറ്റുകളാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്മെന്റ് അസോസിയേന്‍ കോടതിയെ സമീപിക്കും. നാളെ കൊച്ചിയില്‍ ചേരുന്ന യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.

എംബിബിഎസ് പ്രവേശനം പൂര്‍ത്തിയായെങ്കിലും നിയമക്കുരുക്കുരുക്കഴിയുന്നില്ല. എന്‍ആര്‍ഐ സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് മാനേജുമെന്റുകളുടെ തീരുമാനം, ഒഴിവു വന്ന 117 സീറ്റുകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ നടത്തിയ പ്രവേശന നടപടി അംഗീകരിക്കേണ്ടതില്ലെന്നും മാനേജുമെന്റുകള്‍ തീരുമാനിച്ചു. രണ്ട് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഒഴിവു വന്ന എന്‍ആഐ സീറ്റുകള്‍ സര്‍ക്കാറിന് ഏറ്റെടുക്കാനാകില്ലെന്നാണ് വാദം. എന്നാല്‍ ഒഴിവുള്‌ല സീറ്റുകള്‍ അത് എന്‍ആര്‍ഐ ആയാലും മെറിറ്റ് സീറ്റാണെന്നും ഇക്കാര്യം വിജ്ഞാപനത്തിലുണ്ടെന്നുമാണ് സര്‍ക്കാര്‍ നിലപാട്. വിജ്ഞാപനത്തെ എതിര്‍ക്കാതിരുന്ന മാനേജുമെന്റുകള്‍ പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ പുതിയ വാദമായി വരുന്നത് അംഗീകരിക്കാനാകില്ല. നേരത്തെ പറഞ്ഞുറപ്പിച്ച സീറ്റുകള്‍ കൈവിട്ട് പോയതാണ് മാനേജുമെന്റുകളെ നിയമ നടപടിക്ക് പ്രേരിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇതോടെ 117 സീറ്റില്‍ പ്രവേശനം ഉറപ്പാക്കിയ വിദ്യാര്‍ത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലായി. അതേസമയം ബി ഡി എസ് സീറ്റുകളിലേക്കുള് സ്‌പോര്‍ട് അഡ്മിഷന്‍ പുരോഗമിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക്, 215 കി.മി വരെ ഓര്‍ഡിനറി ടിക്കറ്റിന് വില കൂടില്ല
ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്