സ്വാശ്രയ എഞ്ചിനിയറിംഗ്;  83 വിദ്യാര്‍ത്ഥികളെ ജയിംസ് കമ്മിറ്റി പുറത്താക്കി

Published : Dec 11, 2016, 08:43 AM ISTUpdated : Oct 04, 2018, 07:05 PM IST
സ്വാശ്രയ എഞ്ചിനിയറിംഗ്;  83 വിദ്യാര്‍ത്ഥികളെ ജയിംസ് കമ്മിറ്റി പുറത്താക്കി

Synopsis

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ വന്‍ പ്രവേശന ക്രമക്കേടുകളാണ് ജയിംസ് കമ്മിറ്റി കണ്ടെത്തിയത്. മൂന്ന് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാത്ത 83  വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കി. ചാലക്കുടി നിര്‍മ്മല എഞ്ചിനീയറിംഗ് കോളേജിലെ 36 വിദ്യാര്‍ത്ഥികളുടേയും അടൂര്‍ എസ്എന്‍ ഐടിയിലെ 46 വിദ്യാര്‍ത്ഥികളുടേയും തിരുവനന്തപുരം പങ്കജ കസ്തൂരി കോളേജിലെ ഒരു വിദ്യാര്‍ത്ഥിയുടേയും പ്രവേശനം കമ്മറ്റി റദ്ദാക്കി. 

യോഗ്യത നോക്കാതെ 83 പേര്‍ക്കും മാനേജ്‌മെന്റുകള്‍ സ്വന്തം നിലക്ക് പ്രവേശനം നല്‍കിയെന്നാണ് കണ്ടെത്തല്‍. കോളേജുകളോട് കൂടുതല്‍ വിശദീകരണം തേടി. എന്‍ആര്‍ആ ക്വാട്ടയുടെ പേരിലുള്ള തട്ടിപ്പും ജയിംസ് കമ്മിറ്റി് കണ്ടെത്തി. എന്‍ആര്‍ഐ ക്വാട്ടയുടെ മറവില്‍ ഇഷ്ടം പോലെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതായും കണ്ടെത്തി. 12 സ്വാശ്ര എഞ്ചിനീയറിംഗ് കോളേജിലെ എന്‍ആര്‍ഐ ക്വാട്ടാം പ്രവേശനം റദ്ദാക്കി. 

277 വിദ്യാര്‍ത്ഥികളാണ് പ്രവേശനം റദ്ദാക്കി. മുന്‍കൂര്‍ പണം അടച്ച് എഐസിടിഇയില്‍നിന്നും എന്‍ആര്‍ഐ പ്രവേശനത്തിന് കോളേജുകള്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നാണ് കണ്ടെത്തല്‍. ഈ കോളേജുകള്‍ക്കെതിരെ കൂടുതല്‍ നടപടി എടുക്കുമെന്ന് ജസ്റ്റിസ് ജയിംസ് വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത, പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു
സംവരണ നയത്തിനെതിരായ പ്രതിഷേധം; മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ