സ്വാശ്രയത്തില്‍ വീണ്ടും പ്രതിസന്ധി; പ്രവേശന വിവരം കൈമാറണമെന്ന ഉത്തരവ് കോളജുകള്‍ അട്ടിമറിച്ചു

Published : Oct 08, 2016, 12:35 PM ISTUpdated : Oct 04, 2018, 05:53 PM IST
സ്വാശ്രയത്തില്‍ വീണ്ടും പ്രതിസന്ധി; പ്രവേശന വിവരം കൈമാറണമെന്ന ഉത്തരവ് കോളജുകള്‍ അട്ടിമറിച്ചു

Synopsis

തിരുവനന്തപുരം: അവസാന സ്പോട്ട് അഡ്മിഷൻ കഴിഞ്ഞിട്ടും സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ കടുത്ത പ്രതിസന്ധി. സ്വന്തം നിലക്ക് നടത്തിയ പ്രവേശന വിവരം കൈമാറണമെന്ന ഹൈക്കോടതി നിർദ്ദേശം കണ്ണൂർ, കരുണ കോളേജുകൾ അട്ടിമറിച്ചു. ഇതോടെ ഈ കോളേജുകളിലെ ഒരു സീറ്റിലേക്ക് പ്രവേശന പരീക്ഷ കമ്മീഷണർക്ക് പ്രവേശനം നടത്താനായില്ല. കോളേജുകൾക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണ‍ർ അറിയിച്ചു.

ഹൈക്കോടതി വിധിക്ക് കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകൾ പുല്ലുവില കല്‍പ്പിച്ചതോടെ അവസാന സ്പോട്ട് അഡ്മിഷനും ഫലം കണ്ടില്ല. സ്വന്തം നിലക്ക് പ്രവേശനം നടത്തിയതിന്റെ വിവരങ്ങൾ നൽകണമെന്ന കോടതി ഉത്തരവ് കോളേജുകൾ പാലിച്ചില്ല. സ്വന്തം നിലക്ക് നടത്തിയ പ്രവേശനം റദ്ദാക്കിയ ശേഷം ഏകീകൃത അലോട്ട്മെന്റ് നടത്താനുള്ള ജയിംസ് കമ്മിറ്റി തീരുമാന ഹൈക്കോടതിയും അംഗീകരിച്ചതായിരുന്നു. എന്നാൽ കണ്ണൂർ ഒരു വിവരവും പ്രവേശനപരീക്ഷ കമ്മീഷണറെ അറിയിച്ചില്ല. കരുണ നൽകിയ വിവരങ്ങൾ അപൂർണ്ണം.

ഇതോടെ ഈ കോളേജുകളിലെ 250 എംബിബിഎസ് സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ കമ്മീഷണർക്ക് അലോട്ട്മെന്റ് നടത്താനായില്ല. സ്പോട്ട് അഡ്മിഷനെത്തിയ വിദ്യാർ‍ത്ഥികളുടെ നീറ്റ് റാങ്ക് പട്ടികയിലെ സ്ഥാനങ്ങൾ മാത്രം കമ്മീഷണർ ശേഖരിച്ചു. ഈ വിവരങ്ങൾ ഹൈക്കോടതിയെ അറിയിക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണർ ബിഎസ് മാവോജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോളേജുകളുടെ നിസ്സഹകരണത്തില്‍ സർക്കാറും ജയിംസ് കമ്മിറ്റിയും ഇന്നലെ തന്നെ ഇടപെട്ടിരുന്നെങ്കിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുമായിരുന്നു. പ്രവേശനത്തിന് സുപ്രീം കോടതി നീട്ടിനൽകിയ സമയപരിധി തീർന്നതിനാൽ ഇനി എന്ത് എന്നുള്ള കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം
ഒന്നര ലക്ഷം സീരിയൽ ബൾബുകളുമായി ഫോർട്ട് കൊച്ചിയിലെ മഴ മരം പൂത്തുലയും; നിറം ഏതെന്നറിയാൻ ആകാംക്ഷയിൽ ആയിരങ്ങൾ