
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ തുടര്‍ച്ചയായുണ്ടായ മൂന്നു സ്‌ഫോടനങ്ങളില്‍ 18 മരണം. 30 പേര്‍ക്കു പരിക്കേറ്റു. സെനറ്റര്‍ ഇസദ്യാറിന്റെ മകന്റെ സംസ്‌കാരത്തിനിടെ ഖ്വര്‍ ഖാന സെമിത്തേരിയിലാണു സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല. ഇന്ത്യന്‍ എംബസിക്ക് നൂറുമീറ്റര്‍വരെ അടുത്താണ് സ്‌ഫോടനം ഉണ്ടായത്.
വെള്ളിയാഴ്ച കാബൂളില്‍ നടന്ന വന്റാലിയില്‍ പങ്കെടുക്കവേയാണ് ഇസദ്യാറിന്റെ മകന്‍ മുഹമ്മദ് സലിം ഇസദ്യാര്‍ കൊല്ലപ്പെട്ടത്. സമരക്കാര്‍ക്കെതിരെ സുരക്ഷാസേന വെടിവെച്ചെന്നാണു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടനം നടന്ന സെമിത്തേരിയുടെ സമീപത്തുനിന്നു ജനങ്ങളെ സുരക്ഷാസേന ഒഴിപ്പിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam