
ചെന്നൈ: നടന്‍ വിശാലിന്റെ പത്രിക ഒരു കാരണവശാലും സ്വീകരിയ്‌ക്കാനാകില്ലെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍.പത്രിക തള്ളിയ കാര്യത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ എസ് വേലുസ്വാമിയുടെ തീരുമാനം അന്തിമമാണ്.
പിന്തുണയറിയിച്ചുകൊണ്ട് ഒപ്പിട്ട ആര്‍ കെ നഗര്‍ സ്വദേശികളില്‍ രണ്ട് പേര്‍ തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇത് പരിഗണിച്ച് റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിച്ചത് ശരിയായ തീരുമാനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ രാജേഷ് ലഖോനി വ്യക്തമാക്കി. അതേസമയം, വിശാലിന്റെ പത്രിക അംഗീകരിയ്‌ക്കുന്നതായി പ്രഖ്യാപിച്ചത് സമ്മര്‍ദ്ദം മൂലമാണെന്ന് റിട്ടേണിംഗ് ഓഫീസര്‍ എസ് വേലുസ്വാമി പറഞ്ഞു.
വിശാലും അനുയായികളും ചുറ്റും കൂടി നിന്ന് തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നും പക്ഷേ തന്റെ അന്തിമഉത്തരവ് ശരിയായ തീരുമാനമായിരുന്നെന്നും വേലുസ്വാമി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. പത്രിക അംഗീകരിച്ചതായി വേലുസ്വാമി പ്രഖ്യാപിയ്‌ക്കുന്ന വീഡിയോ വിശാല്‍ പുറത്തുവിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam