
ഏതന്‍സ്: ഗ്രീസിലെ വിനോദസഞ്ചാര കേന്ദ്രമായ മാട്ടിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം എഴുപത്തിനാലായി. ഇരുന്നൂറിലധികം പേർക്ക് പൊള്ളലേറ്റു. ഇവരിൽ 23 പേർ കുട്ടികളാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. തീയിൽ നിന്ന് രക്ഷപ്പെടാനായി കടലിൽ ചാടിയ എഴുന്നുറിലധികം പേരെ തീര സംരക്ഷണ സേനയും അഗ്നിശമന സേനയും രക്ഷപ്പെടുത്തി. അതേസമയം കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കുന്നതിനാൽ തീ അതിവേഗം പടരുകയാണെന്നാണ് റിപ്പോർട്ട്. നിരവധി വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam