വരാപ്പുഴ പെണ്‍വാണിഭം: ശോഭാ ജോണ്‍ അടക്കം രണ്ട് പ്രതികള്‍ കുറ്റക്കാര്‍

Published : Aug 21, 2017, 07:18 PM ISTUpdated : Oct 05, 2018, 01:33 AM IST
വരാപ്പുഴ പെണ്‍വാണിഭം: ശോഭാ ജോണ്‍ അടക്കം രണ്ട് പ്രതികള്‍ കുറ്റക്കാര്‍

Synopsis

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറുകയും നിരവധി പേര്‍ കൂട്ട ബലാത്സംഘത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ ശോഭാ ജോണ്‍ അ
ക്കം രണ്ട് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

ശോഭാ ജോണ്‍ അടക്കം എട്ട് പ്രതികളുള്ള കേസില്‍ രണ്ട് പേര്‍ മാത്രമാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തയത്. മുന്‍ കേണല്‍ ജയരാജന്‍ നായരാണ് കുറ്റക്കാരനായി കണ്ടെത്തിയ മറ്റൊരു മറ്റൊരു പ്രതി.  ശോഭ ജോണ്‍ പെണ്‍കുട്ടിയെ വാങ്ങുകയും പെണ്‍വാണിഭ സംഘത്തിന് വില്‍പ്പന നടത്തുകയും ചെയ്‌തെന്ന് കോടതി കണ്ടെത്തി., കുട്ടിയെ തടങ്കലില്‍ വച്ച്  നിരവധി തവണ പീഡനത്തിനിരയാക്കിയെന്നതാണ് ജയരാജന്‍നായരുടെ പേരിലുള്ള കുറ്റം. 

കേസില്‍ ശോഭ ജോണി്‌ന്റെ ഡ്രൈവര്‍ അനി എന്ന കാപ്പ് അനി, പെണ്‍കുട്ടിയുടെ സഹോദരി പുഷ്പാവതി, സഹോദരി ഭര്‍ത്താവ് വിനോദന്‍, ഇടനിലക്കാരന്‍ ജെയ്‌സണ്‍, അജി എന്നിവരെയാണ് കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചത്. ആറം പ്രതി ജിന്‍സന്‍ വിചാരണക്കിടെ മരിച്ചതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. 

2012ലാണ് ആദ്യ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങലില്‍ പീഡനത്തിനിരയാക്കിയതിന് നാല്‍പ്പതോളം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 21 കേസുകളിലും മുഖ്യ ഇടനിലക്കാരിയായ ശോഭാ ജോണ്‍ പ്രതിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ചികിത്സക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ട! എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അത്യാധുനിക എംആര്‍ഐ മെഷീന്‍ മെഡിക്കൽ കോളേജില്‍
ദില്ലി വായുമലിനീകരണം: നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ; വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടരും