തിരുവനന്തപുരം ലോ അക്കാദമിയിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Published : Jan 15, 2017, 01:19 PM ISTUpdated : Oct 05, 2018, 12:28 AM IST
തിരുവനന്തപുരം ലോ അക്കാദമിയിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Synopsis

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കോളേജിന്റെ ജനല്‍ചില്ലുകളും സിസിടിവി ക്യാമറകളും അടിച്ചു തകര്‍ത്ത വിദ്യാര്‍ത്ഥികള്‍ പോലീസുമായും ഏറ്റുമുട്ടി. അക്രമത്തിന് പിന്നില്‍ രാഷ്‌ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ അറിയിച്ചു.

പാമ്പാടി നെഹ്റു കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിറകെയാണ് ലോ അക്കാദമിയിലെ മാനേജ് മെന്‍റ് പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടങ്ങിയത്. കെ.എസ്.യു, എ.ഐ,എസ്.എഫ്, എം.എസ്.എഫ് സംഘടനകള്‍ ഒന്നിച്ച് ആദ്യം സമരം തുടങ്ങി. സിസിടിവി ക്യാമറകള്‍ ഒഴിവാക്കുക, ഇന്റേണല്‍ മാര്‍ക്കിലെ കള്ളക്കളി അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യം.

ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ ദിവസം സമരം തുടങ്ങിയ എസ്.ഫ് ഐ പ്രവര്‍ത്തകര്‍ പൊടുന്നനെയാണ് ഇന്ന് ക്യാമ്പസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഓഫീസിനടുത്തെത്തിയതോടെ അക്രമാസക്തമായി. ജനല്‍ചില്ലും, സിസിടിവി ക്യാമറകളും അടിച്ചു തകര്‍ത്ത വിദ്യാര്‍ത്ഥികളെ തടയാന്‍ പോലീസ് എത്തിയതോടെ സമരക്കാര്‍ പോലീസിനുനേരെ തിരിഞ്ഞു.

പോലീസിനുനേരെ വിദ്യാര്‍ത്ഥികള്‍ വടിയും കല്ലുമുപയോഗിച്ച് അക്രമം നടത്തിയതോടെ പോലീസ് ക്യാമ്പസ്സിന് പുറത്തേക്ക് പോയി. തുടര്‍ന്ന് സമരക്കാര്‍ ക്യാമ്പസ്സിനു് മുന്നില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.സംഘര്‍ഷത്തി. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു.എന്നാല്‍ സമരക്കാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഒരിക്കലും തന്‍റെ ശ്രദ്ധയില്‍ പെടുത്തയിട്ടില്ലെന്നും അക്രമം അഴിച്ചുവിടുന്നതിന് പിനിന്ല്‍ രാഷ്‌ട്രീയ താര്‍പ്പര്യമുണ്ടെന്നും കോളേ്ജ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ