ബന്ധം വേര്‍പ്പെടുത്തുമെന്ന് ശിവസേന: 2019 ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നല്‍ക്കും

Published : Jan 24, 2018, 09:21 AM ISTUpdated : Oct 05, 2018, 01:49 AM IST
ബന്ധം വേര്‍പ്പെടുത്തുമെന്ന് ശിവസേന: 2019 ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നല്‍ക്കും

Synopsis

മുംബൈ: 29 വര്‍ഷം നീണ്ട എന്‍ഡിഎയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണെന്നും ഇനി ഒറ്റയ്ക്ക് നില്‍ക്കാനാണ് തീരുമാനമെന്നും വ്യക്തമാക്കി ശിവസേന രംഗത്ത്. മുംബൈയില്‍ നടന്ന ശിവസേനയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. 2019 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്നും നിര്‍വാഹക സമിതി തീരുമാനിച്ചു. 

പാര്‍ട്ടി അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാക്കാനും നിര്‍വാഹക സമിതി തീരുമാനിച്ചു. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആണ് ദേശീയ നിര്‍വാഹ സമിതിയില്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മല്‍സരിക്കണമെന്ന പ്രമേയം കൊണ്ടുവന്നത്. പ്രമേയം ഏകകണ്ഠമായി പാസായി. മഹാരാഷ്ട്രയില്‍ നിന്നുള്ള 48 ലോക്‌സഭാ സീറ്റുകളില്‍ 25 എണ്ണത്തിലെങ്കിലും വിജയം ഉറപ്പാക്കാമെന്നാണ്  ശിവസേനയുടെ കണക്കുകൂട്ടല്‍. 288 അംഗ നിയമസഭയില്‍ 150 സീറ്റുകള്‍ നേടി ബിജെപിയെ പ്രതിരോധത്തിലാക്കാമെന്നും ശിവസേന കണക്കുകുട്ടുന്നു. 

മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു. കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫട്‌നവിസ് രംഗത്തെത്തിയത് ശിവസേനയുമായുള്ള ബിജെപിയുടെ ബന്ധത്തില്‍ ശക്തമായ വിള്ളലികള്‍ വീഴ്ത്തി. 

രാജ്യത്ത് ബിജെപിയുടെ ഏറ്റവും വലിയ വിമര്‍ശകര്‍ തങ്ങളാണെന്ന് പറയാന്‍വരെ ശിവസേന തയ്യാറാവുകയും ബിജെപിയുടെ പല നയപരിപാടികളെയും ക്യാമ്പൈനുകളെയും എതിര്‍ക്കാനും ശിവസേന തയ്യാറായിരുന്നു. 2017 ലെ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചതോടെതന്നെ സേന വിട്ടുപോകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചു. വന്‍ പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പില്‍ 227 സീറ്റില്‍ 84 എണ്ണം സ്വന്തമാക്കി സേന ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും ചെയ്തു. 

നാളുകളായി സഖ്യം വിടണമെന്നും ഒറ്റയ്ക്ക് നിന്ന് കരുത്തുകാട്ടണമെന്നുമുള്ള അഭിപ്രായത്തിലായിരുന്നു സേനാ നേതാക്കളെല്ലാം. മഹാരാഷ്ട്രാ സര്‍ക്കാരില്‍നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വിട്ടുപോകുമെന്ന ഭീഷണിയും ആദിത്യ താക്കറെ കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ ഡിസംബറില്‍ സേനയും ബിജെപിയും പിളര്‍പ്പിന്റെ അടുത്താണെന്ന് സഞ്ജയ് റാവത്തും വ്യക്തമാക്കിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, 'ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്‍റെ ഭാഗമായതിൽ സന്തോഷം'
'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും'; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ