
കൊച്ചി: വരാപ്പുഴ പീഡനക്കേസിൽ ശോഭാ ജോണിന് 18 വർഷം തടവ്. തടവ് ശിക്ഷ കൂടാതെ 1,11,000 രൂപ പിഴയും അടക്കയ്ണം. കേസിലെ ഏട്ടാം പ്രതിയായ ജയരാജൻ നായർക്ക് 11 വർഷം കഠിന തടവിനും വിധിച്ചു. എറണാകുളം അഡീഷണൽ സെക്ഷൻസ് കോടതിയാണ് ഇരുവർക്കുമെതിരെ ശിക്ഷ വിധിച്ചത്.
ശോഭ ജോണിനെതിരെ നാല് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബലാത്സഘം, ഭീക്ഷണിപ്പെടുത്തൽ തുടങ്ങിയ നാല് വകുപ്പുകളാണ് ശോഭയ് ക്കെതിരെ ചുമത്തിയിട്ടുളളത്. ജയരാജിനെതിരെ 3 കേസുകളാണ് ചുമത്തിയിട്ടുളളത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറുകയും നിരവധി പേര്‍ കൂട്ട ബലാത്സംഘത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ശോഭ ജോണ്‍ പെണ്‍കുട്ടിയെ വാങ്ങുകയും പെണ്‍വാണിഭ സംഘത്തിന് വില്‍പ്പന നടത്തുകയുംചെയ്തെന്ന് കോടതി കണ്ടെത്തി. കുട്ടിയെ തടങ്കലില്‍ വെച്ച് നിരവധി തവണ പീഡനത്തിനിരയാക്കിയെന്നതാണ് മുന്‍ കേണല്‍ ജയാരാജന്‍ നായര്‍ ചെയത കുറ്റം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam