ലോണെടുത്ത് ഭർത്താവ് മുങ്ങി; ജപ്തിഭീഷണിയിൽ അധികൃതരുടെ കനിവുതേടി ഷൈജ

Published : Oct 23, 2018, 08:26 AM ISTUpdated : Oct 23, 2018, 09:44 AM IST
ലോണെടുത്ത് ഭർത്താവ്  മുങ്ങി; ജപ്തിഭീഷണിയിൽ അധികൃതരുടെ കനിവുതേടി ഷൈജ

Synopsis

ഭർത്താവുണ്ടാക്കി വെച്ച സാമ്പത്തിക ബാധ്യതയുടെ പേരിൽ തെരുവിലായ ഭാര്യയും കുട്ടികളും അധികൃതരുടെ കനിവ് തേടുന്നു. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഷൈജക്കും മക്കൾക്കുമാണ് ഈ ദുർഗതി.

 

തിരുവനന്തപുരം: ഭർത്താവുണ്ടാക്കി വെച്ച സാമ്പത്തിക ബാധ്യതയുടെ പേരിൽ തെരുവിലായ ഭാര്യയും കുട്ടികളും അധികൃതരുടെ കനിവ് തേടുന്നു. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഷൈജക്കും മക്കൾക്കുമാണ് ഈ ദുർഗതി.

കയറിക്കിടക്കാൻ ഉണ്ടായിരുന്ന വീട് നഷ്ടപ്പെട്ട അവസ്ഥയിലാണ് ഷൈജയും രണ്ട് കുട്ടികളും ഇപ്പോൾ. ഭർത്താവ് വഞ്ചിച്ച കഥാണ് ഇവർക്ക് പറയാനുള്ളത്. ഷൈജയുടെയും കൂടി പേരിലാണ് ഭർത്താവ് ഷിബു ലോണെടുത്തത്. പിന്നീട് ഷിബു ഭാര്യയെ ഉപേക്ഷിച്ച് ഗൾഫിലേക്ക് കടന്നു. ലോൺ തിരിച്ചടവ് മുടങ്ങി. ഒടുവിൽ കാലാവധിയുടെ അവസാന ദിവസവും കഴിഞ്ഞതോടെ ഇരുവരുടേയും പേരിലായിരുന്ന വീട് ഇന്നലെ ബാങ്ക് ജപ്തി ചെയ്തു.

ഗൾഫിലുള്ള ഭർത്താവ് തിരിച്ചെത്തി സഹായിക്കുമെന്ന പ്രതീക്ഷ ഇവർക്കില്ല. അവസാന ശ്രമമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും വനിതാ കമ്മീഷനിലും പരാതി പറയാനാണ് ഷൈജ പാറശ്ശാലയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. പക്ഷേ എല്ലാവരും കൈമർലർത്തി. ബാങ്ക് അടച്ചപൂട്ടിയ വീടിന്‍റെ വരാന്തയാണ് ഇനി ഇവർക്ക് ആകെ ബാക്കിയുള്ളത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; കടയിലെത്തി ഭീഷണിപ്പെടുത്തി യുവാക്കൾ, പൊലീസിൽ പരാതി
'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ