
തിരുവനന്തപുരം: പാക് ചാരന്‍മാര്‍ ഉള്‍പ്പെടുന്നുവെന്ന് സംശയിക്കുന്നതിനാല്‍ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ പ്രാഥമിക അന്വേഷണ വിവരങ്ങള്‍ അന്നത്തെ ക്രൈം ബ്രാഞ്ച് എഡിജിപി സത്താര്‍ കുഞ്ഞിനോട് ചര്‍ച്ച ചെയ്യരുതെന്ന് അന്നത്തെ ഡിജിപി ടിവി മധുസൂധനന്‍ തന്നോട് താക്കീത് ചെയ്തിരുന്നതായി ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന സിബി മാത്യൂസ്.
അടുത്ത ആഴ്ച ഇറങ്ങാനിരിക്കുന്ന 'നിര്‍ഭയം' എന്ന ആത്മകഥയിലാണ് ഈ പരാമര്‍ശം.
സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച പുസ്തകത്തിലെ അധ്യായത്തിലാണ് ഈ പരാമര്‍ശമുള്ളത്. 'ക്രൈം ബ്രാഞ്ച് എഡിജിപി സത്താര്‍ കുഞ്ഞിനോട് ഈ കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് അന്നത്തെ ഡിജിപി ടിവി മധുസൂധനന്‍ എന്നോട് താക്കീത് ചെയ്തിരുന്നു. പാക്കിസ്താന്‍ ചാരന്‍മാര്‍ ഉള്‍പ്പെടുന്ന കേസാണ് ഇതെന്ന് സംശയിക്കുന്നതിനാലാണ് അങ്ങനെയൊരു നീക്കമെന്ന് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു.'-സിബി മാത്യൂസ് എഴുതുന്നു. ഇന്റലിജന്‍സ് വിഭാഗം തലവനായിരുന്ന കെ.വി രാജഗോപാലന്‍ നായരോട് കേസ് ചര്‍ച്ച ചെയ്യണമെന്നും ഡിജിപി രേഖാമൂലം ആവശ്യപ്പെട്ടതായി സിബി മാത്യൂസ് എഴുതുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam