സൗദിയില്‍  1500 മൊബൈല്‍ ഫോണ്‍ കടകൾ അടപ്പിച്ചു

Published : Jul 25, 2016, 06:38 PM ISTUpdated : Oct 05, 2018, 03:42 AM IST
സൗദിയില്‍  1500 മൊബൈല്‍ ഫോണ്‍ കടകൾ അടപ്പിച്ചു

Synopsis

രാജ്യത്തെ മൊബൈല്‍ ഫോൺ വിപണന മേഖലയില്‍ 50 ശമതമാനം സ്വദേശി വത്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 1549 മൊബൈല്‍ ഫോണ്‍ വിപണന കേന്ദ്രങ്ങൾ അടപ്പിച്ചതായി മന്ത്രാലയം വ്യക്തമാക്കി. 

കൂടാതെ പരിശോധന ഭയന്നു അടച്ചിട്ടിരിക്കുകയായിരുന്ന 709 സ്ഥാപനങ്ങള്‍ക്കു മുന്നറിയിപ്പും നല്‍കി. പരിശോധന ആരംഭിച്ചതിന് ശേഷം 15748 സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പിലാക്കി.

18574 സ്ഥാപനങ്ങളിലാണ് മന്ത്രാലയം പരിശോധന നടത്തിയത്. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കുടുതല്‍  സ്ഥാപനങ്ങൾ ഉത്തരവ് നടപ്പിലാക്കിയത്. തൊട്ടു പിന്നില്‍ റിയാദാണ്. 

അതേസമയം ഈ വർഷം അവസാനത്തോടെ മൊബൈൽ ഫോൺ വിപണന മേഖലയില്‍ കാൽ ലക്ഷത്തോളം സ്വദേശികൾക്കു  തൊഴിൽ ലഭ്യമാക്കുന്നതിനാണ് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അബ്ദുല്ലാ അല്‍ ഉവൈദി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍