ലോറി തട്ടിയെടുക്കാനായി കൊലപാതകം; രണ്ടു പേര്‍ക്ക് ജീവപര്യന്തം

Published : Jan 29, 2018, 10:10 PM ISTUpdated : Oct 05, 2018, 03:32 AM IST
ലോറി തട്ടിയെടുക്കാനായി കൊലപാതകം; രണ്ടു പേര്‍ക്ക് ജീവപര്യന്തം

Synopsis

കൊച്ചി: ലോറി തട്ടിയെടുക്കാനായി സുഹൃത്തായ ഡ്രൈവറെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം. പെരുവണ്ണാമൂഴി സ്വദേശി ജെറിന്‍ മാത്യു, അരുണ്‍ ഫിലിപ്പ് എന്നിവര്‍ക്കാണ് ശിക്ഷ.  മഞ്ചേരി അഡീ. സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 

ജീവ പര്യന്തവും ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2015 സെപ്തംബര്‍ രണ്ടിനാണ് ചങ്ങനാശേരി സ്വദേശി സിജി തോമസ് കൊല്ലപ്പെട്ടത്. വായ്പ അടവു തെറ്റിയ സ്വന്തം ലോറി സംരക്ഷിക്കുന്നതിനാണ് ജെറിന്‍ മാത്യു കൊലപാതകം നടത്തിയത്. എറണാകുളത്ത് നിന്ന് കൊണ്ടോട്ടിയിലേക്കായിരുന്നു.

സംഭവ ദിവസം സിജി തോമസിന്റെ ട്രിപ് കൊണ്ടോട്ടിയില്‍ നിന്നും സിജി തോമസിനെ ഗള്‍ഫ്കാരന്റെ വീട്ടു സാധനങ്ങള്‍ എറണാകുളത്തേക്ക് കൊണ്ടുപോകാനുണ്ടെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് കൊണ്ടുപോയി. വേറൊരാളുടെ സഹായത്തോടെ സിജി തോമസിനെ കൊലപ്പെടുത്തിയ ശേഷം വയനാട് ചുരത്തിലെ എട്ടാം വളവ് കഴിഞ്ഞ് മൃതദേഹം കൊക്കയില്‍ തള്ളുകയായിരുന്നു. എന്നാല്‍ ലോറി വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പദ്ധതികള്‍ പൊളിയുകയായിരുന്നു. സിജിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ജെറിയും പിന്നീട് അരുണ്‍ ഫിലിപ്പും വലയിലായി. ജെറി കാണിച്ചുകൊടുത്ത സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊണ്ടോട്ടി പൊലീസാണ് അന്വേഷണം നടത്തിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെസി വിളിച്ചു; കർണാടകയിൽ അടിയന്തര യോ​ഗം വിളിച്ച് സിദ്ധരാമയ്യ, കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ തീരുമാനം
ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചതിന് കേസ്; കോണ്‍ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ നാളെ സ്റ്റേഷനിൽ വീണ്ടും ഹാജരാകും