സിംഗപ്പൂര്‍ ഡെയ്‌സി കര്‍ഷകര്‍ക്ക് ശത്രു

Published : Jan 22, 2018, 10:36 PM ISTUpdated : Oct 04, 2018, 08:04 PM IST
സിംഗപ്പൂര്‍ ഡെയ്‌സി കര്‍ഷകര്‍ക്ക് ശത്രു

Synopsis

വയനാട്: പൂച്ചെടിയെങ്കിലും കര്‍ഷകര്‍ക്ക് ശത്രുവാണ് സിംഗപ്പൂര്‍ ഡെയ്‌സി. സ്ഫാഗ്‌നെറ്റിക്കോല ട്രിലോബാറ്റ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ ചെടി വയനാട്ടിലെ കര്‍ഷകര്‍ക്ക് ചില്ലറ പണിയൊന്നുമല്ല വരുത്തിവെച്ചിരിക്കുന്നത്. കാഴ്ചയില്‍ മനോഹരമെന്ന് തോന്നുമെങ്കിലും സിംഗപ്പൂര്‍ ഡെയ്‌സി കര്‍ഷകരുടെ വില്ലനാണ്. ജില്ലയിലെ മിക്കവാറും എല്ലാ കൃഷിയിടങ്ങളിലും നെല്‍, വാഴ ഉള്‍പ്പെടെയുള്ള വിളകള്‍ക്ക് ഭീഷണിയുയര്‍ത്തി മഞ്ഞപ്പൂക്കള്‍ നിറഞ്ഞ ഈ കള കര്‍ഷകരെ വലയ്ക്കുകയാണ്. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍) ലോകത്ത് മോശം ചെടികളുടെ കൂട്ടത്തിലാണ് സിംഗപ്പൂര്‍ ഡെയ്‌സിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

മധ്യ അമേരിക്കയില്‍ മെക്‌സിക്കോയാണ് ഈ കുഞ്ഞുപ്പൂവിന്റെ ജന്മദേശം. എന്നാല്‍, ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ഇത് പടര്‍ന്നുകയറിയിട്ടുണ്ട്. പൂന്തോട്ടങ്ങളില്‍ മുമ്പൊക്കെ സിംഗപ്പൂര്‍ ഡെയ്‌സി നട്ടുപിടിപ്പിച്ചിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് മറ്റിടങ്ങളിലേക്ക് കൂടി പടര്‍ന്ന് പന്തലിക്കുന്നത് വലിയ ശല്യമായതോടെ ഇതിനെ പൂന്തോട്ടങ്ങളില്‍ നിന്ന് ആളുകള്‍ വേരോടെ പിഴുതെറിയുകയായിരുന്നു. ചെടിയുടെ ചെറിയൊരു ഭാഗം പോലും അല്‍പം നനവുള്ള പ്രദേശത്ത് കുറച്ചുദിവസം കിടക്കാന്‍ ഇടയായാല്‍ ഈ ചെടി വളര്‍ന്ന് പടരും.  മണ്ണിലേക്ക് സൂര്യപ്രകാശം എത്താത്ത വിധത്തില്‍ തഴച്ചുവളരുന്ന സിംഗപ്പൂര്‍ ഡെയ്‌സി വിളകളുടെ വളര്‍ച്ചയെ ബാധിക്കുന്നുണ്ടെന്നാണ് കര്‍ഷകരുടെ അഭിപ്രായം. 

കേരളത്തില്‍ മുഴുവന്‍ ഈ വള്ളിച്ചെടി വ്യാപകമാണിപ്പോള്‍. കൃഷിയിടങ്ങള്‍ക്കു പുറമെ റോഡരികിലും ഒഴിഞ്ഞ ഇടങ്ങളിലും പുഴക്കരയിലുമൊക്കെ മഞ്ഞപ്പൂവുമായി ഇവ വളര്‍ന്ന് കാടായിട്ടുണ്ട്. 30 സെന്റിമീറ്റര്‍ വരെ വളരുന്ന ഈ ചെടികള്‍ വെട്ടി മാറ്റിയാലും ഉടന്‍ കിളിര്‍ത്തുവരും. നല്ല ഫലഭൂവിഷ്ട നിറഞ്ഞ മണ്ണുള്ള വയനാട്ടില്‍ വിളകളേക്കാളും വേഗത്തില്‍ ഇവ വളര്‍ന്ന് പന്തലിക്കുന്നതാണ് കര്‍ഷകരുടെ പ്രധാന തലവേദനകളിലൊന്ന്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ