ഇല്ലാതാക്കാനുള്ള നീക്കങ്ങളെ എതിർക്കും; സിസ്റ്റർ ലൂസിക്ക് പിന്തുണയുമായി കുടുംബം

Published : Sep 24, 2018, 09:56 AM IST
ഇല്ലാതാക്കാനുള്ള നീക്കങ്ങളെ  എതിർക്കും; സിസ്റ്റർ ലൂസിക്ക് പിന്തുണയുമായി കുടുംബം

Synopsis

ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് മാനന്തവാടി രൂപതയുടെ നടപടി നേരിട്ട സിസ്റ്റർ ലൂസിക്ക് ഉറച്ച പിന്തുണയുമായി കുടുംബം. എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള നീക്കമാണ് നടപടിയെന്നും ഇത്തരം നീക്കങ്ങളെ അവസാനം വരെ എതിർക്കുമെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കാസര്‍ഗോഡ്: ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് മാനന്തവാടി രൂപതയുടെ നടപടി നേരിട്ട സിസ്റ്റർ ലൂസിക്ക് ഉറച്ച പിന്തുണയുമായി കുടുംബം. എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള നീക്കമാണ് നടപടിയെന്നും ഇത്തരം നീക്കങ്ങളെ അവസാനം വരെ എതിർക്കുമെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നടപടികളറിയിച്ച് വീട്ടിലെത്താനിരുന്ന സഭാ പ്രതിനിധികളോട് ഇക്കാര്യത്തിന് വീട്ടിലേക്ക് വരേണ്ടതില്ലെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുടുംബം. കാസർഗോട് ബെഡൂർ ഇടവകയിൽപ്പെട്ട ഉൾനാടൻ ഗ്രാമത്തിലാണ് സിസ്റ്റർ ലൂസിയുടെ കുടുംബം. ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരവും, അതിൽ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി മകൾ സമരത്തിൽ പങ്കെടുത്തതും പ്രായമായ അമ്മയടക്കം അതാത് സമയത്ത് അറിയുന്നുണ്ട്.

നടപടിയെക്കുറിച്ച് അറിയിക്കാനും കൂടുതൽ നടപടികൾ ചർച്ച ചെയ്യാനും മാനന്തവാടിയിലെ മഠത്തിൽ നിന്നും എത്താനിരുന്ന മദർ സുപ്പീരിയറടക്കമുള്ളവർ കുടുംബത്തിന്റെ പ്രതിഷേധച്ചൂടറിഞ്ഞിട്ടുണ്ട്. സഭാവസ്ത്രമൂരിക്കുന്നതടക്കമുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് മുൻകൂട്ടി കാണുമ്പോഴും ശക്തമായ പിന്തുണയാണ് കുടുംബം നല്‍കുന്നത്. അധ്യാപക ജോലിയും വിരമിക്കൽ ഘട്ടത്തിലെത്തി നിൽക്കെ പുറത്താക്കാനുള്ള നടപടികളുണ്ടായാൽ നിയമനടപടികൾക്കും കുടംബം ആലോചിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?