സോളാര്‍: ഉമ്മന്‍ചാണ്ടിയെ കമ്മീഷന്‍ തല്‍ക്കാലം വീണ്ടും വിസ്തരിക്കില്ല

Published : Apr 26, 2016, 11:36 AM ISTUpdated : Oct 04, 2018, 05:54 PM IST
സോളാര്‍: ഉമ്മന്‍ചാണ്ടിയെ കമ്മീഷന്‍ തല്‍ക്കാലം വീണ്ടും വിസ്തരിക്കില്ല

Synopsis

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ തല്‍ക്കാലം വീണ്ടും വിസ്തരിക്കില്ല.നിശ്ചയച്ചിട്ടുളള സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായശേഷം ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കാമെന്ന് സോളാര്‍ കമ്മീഷന്‍ വ്യക്തമാക്കി. സരിതയുടെ അഭിഭാഷകനായിരുന്ന ഫെനിബാലകൃഷ്ണന്‍ താന്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് സോളാര്‍ കമ്മീഷനില്‍ മൊഴിനല്‍കിയിരുന്നു.എന്നാല്‍ ഫെനിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടേ ഇല്ലെന്നായിരുന്നു കമ്മീഷനില്‍ മുഖ്യമന്ത്രി നല്‍കിയ മൊഴി. ഫെനി ഇപ്രകാരം മൊഴി നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി കളവ് പറയുകയാണെന്നും അദ്ദേഹത്തെ ഉടന്‍ വീണ്ടും വിസ്തരിക്കണമെന്നുമായിരുന്നു ആള്‍ ഇന്‍ഡ്യാ ലോയേഴ്‌സ് യൂണിയന്റ് ആവശ്യം.

ലോയേഴ്‌സ് യൂണിയന്റെയും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അഭിഭാഷകരുടെ വാദം കേട്ട കമ്മീഷന്‍ മുഖ്യമന്ത്രിയെ ഇപ്പോള്‍ വിസ്തരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.ഫെനിയുടെ ടെലഫോണ്‍ രേഖകള്‍ കമ്മീഷന്‍റെ പക്കലുണ്ട്.സാക്ഷിവിസ്താരങ്ങളെല്ലാം പൂര്‍ത്തിയായശേഷം ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കാം.ഇതിന് കമ്മീഷന് അധികാരമുണ്ട്.ലോയഴേസ് യൂണിയന്റെ ഹര്‍ജി പിന്നീട് പരിഗണിക്കാമെന്നും ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി.ഒബ്ജക്ഷന്‍ ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അഭിഭാഷകര്‍ക്ക് കമ്മീഷന്‍ അനുമതിയും നല്‍കി.

ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെ കമ്മീഷന്‍ വിസ്തരിച്ചു.ലക്ഷ്മിനായരെന്ന പേരില്‍ സരിതാനായര്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് രവീന്ദ്രന്‍ മൊഴി നല്‍കി.മന്ത്രിയോട് ചില സങ്കടങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് അവര്‍ പറഞ്ഞു.2013 ഫെബ്രുവരി 12 മുതല്‍ മെയ് 23 വരെ ഒരു ഫോണില്‍ നിന്ന്  ഒമ്പത് തവണ സരിത മന്ത്രിയെ വിളിച്ചതായി ടെലഫോണ്‍രേഖചൂണ്ടിക്കാട്ടി കമ്മീഷന്‍ വ്യക്തമാക്കി.

മറ്റൊരു ഫോണില്‍ നിന്ന് നാലു തവണയും വിളിച്ചിതായും കമ്മീഷന്‍ അറിയിച്ചു.അതിനിടെ കമ്മീഷന്‍ ഏകപക്ഷീയമായി പെരുമാറുകയാണെന്ന് വിമര്‍ശിച്ച ലോയേഴ്‌സ് യൂണിയന്‍ സെക്രട്ടറി രാജേന്ദ്രന്റെ നടപടിയില്‍ കമ്മീഷന്‍ അതൃപ്തി അറിയിച്ചു.ഇക്കാര്യത്തില്‍ രാജേന്ദ്രന്‍ പ്രതിനിദാനം ചെയ്യുന്ന  സിപിഐഎം സസ്ഥാന സെക്രട്ടറിയുടെ നിലപാട് അറിയിക്കാന്‍ കമ്മീഷന്‍ അഭിഭാഷകനോട് നി‍ദേശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇതാണ് മക്കളെ ദുബൈ, ഇവിടെ ഇങ്ങനെയാണ്...പുതുവർഷാഘോഷം കഴിഞ്ഞതോടെ റോഡുകളും 'ക്ലീൻ', വൈറലായി വീഡിയോ
ഹൈക്കോടതി മേൽനോട്ടത്തിൽ നടക്കുന്ന കേസിൽ പങ്കില്ല; അടൂർ പ്രകാശിന്റെ ആരോപണം വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്