
സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 276 ആയി. 500 ലേറെ പേർക്ക് പരിക്കേറ്റു. വിദേശകാര്യമന്ത്രാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. സഫോടനത്തിന്റെ ഉത്തരവാദിത്തം ആരും എറ്റെടുത്തിട്ടില്ലെങ്കിലും അൽ ഷബാബ് എന്ന ഭീകരസംഘടനയാണ് ആക്രമണത്തിനുപിന്നിലെന്നാണ് നിഗമനം. സൊമാലിയൻ പ്രതിരോധമന്ത്രിയും സൈനികമേധാവിയും രാജിവെച്ച് രണ്ടുദിവസത്തിനുശേഷമാണ് സ്ഫോടനം നടന്നത്. ദുരന്തത്തെത്തുടർന്ന് രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam