ഭാഗൽപൂർ വർഗ്ഗീയ സംഘർഷം; കേന്ദ്ര മന്ത്രിയുടെ മകൻ കീഴടങ്ങി

Web Desk |  
Published : Apr 01, 2018, 06:59 PM ISTUpdated : Jun 08, 2018, 05:51 PM IST
ഭാഗൽപൂർ വർഗ്ഗീയ സംഘർഷം; കേന്ദ്ര മന്ത്രിയുടെ മകൻ കീഴടങ്ങി

Synopsis

ബിജെപി സംഘം പശ്ചിമബംഗാളിൽ  രാജസ്ഥാനിലെ പാലിയിലും സംഘർഷം 

ദില്ലി: ബീഹാറിലെ ഭാഗൽപൂരിൽ വർഗ്ഗീയസംഘർഷത്തിലേക്ക് നയിച്ച റാലിക്ക് നേതൃത്വം നൽകിയ കേന്ദ്രമന്ത്രി അശ്വിനികുമാർ ചൗബെയുടെ മകൻ അരിജിത് ശാശ്വത് പോലീസിനു മുന്നിൽ കീഴടങ്ങി. വർഗ്ഗീയസംഘർഷത്തിൻറെ പേരിൽ ബീഹാറിൽ സഖ്യകക്ഷികൾക്കും ബിജെപിക്കും ഇടയിലെ ഭിന്നത രൂക്ഷമായി. പശ്ചിമബംഗാളിലും രാജസ്ഥാനിലും വർഗ്ഗീയ സംഘർഷമുണ്ടായ സ്ഥലങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. 

കഴിഞ്ഞ മാസം പതിനേഴിന് ഭാഗൽപൂരിൽ അരിജിത് ശാശ്വത് നയിച്ച റാലിക്കിടെ ഉണ്ടായ തർക്കമാണ് വർഗ്ഗീയ സംഘർഷത്തിലേക്ക് നയിച്ചത്. അറസ്റ്റ് ഒഴിവാക്കാൻ ശ്രമിച്ച അരിജിത് ശാശ്വത് മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളിയതോടെയാണ് ഇന്നലെ അർദ്ധരാത്രി കീഴടങ്ങിയത്. ജയ്ശ്രീരാം മുദ്രാവാക്യം വിളിച്ചത് ക്രിമിനൽ കുറ്റമാണെങ്കിൽ അതിനിയും തുടരും എന്നായിരുന്നു അരിജിതിൻറെ പ്രതികരണം 

വർഗ്ഗീയധ്രുവീകരണത്തിനിടയാക്കിയ സംഭവങ്ങളിൽ മുഖ്യമന്ത്രി നിതീഷ്കുമാർ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എൻഡിഎയിൽ കുറുമുന്നണി രൂപപ്പെടുകയാണ്. ഏപ്രിൽ പതിനാലിന് അംബേദക്കർ ജയന്തി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി നിതീഷ്കുമാറിനെ ലോക്ജനശക്തി പാർട്ടി നേതാവ് രാംവിലാസ് പസ്വാൻ ക്ഷണിച്ചു.

നിതീഷ്കുമാർ എൻഡിഎ വിട്ട് പുറത്തു വരണമെന്ന് ഇന്നലെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. പശ്ചിമബംഗാളിൽ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. ഓംപ്രകാശ് മാഥുറിൻറെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം വിലക്ക് ലംഘിച്ച് സംഘർഷമേഖലകളിലെത്തി. രാജസ്ഥാനിലെ പാലി ജില്ലിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെ നടന്ന അക്രമത്തെ തുടർന്ന് പലയിടത്തും അതീവജാഗ്രത പ്രഖ്യാപിച്ചു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ, മകരവിളക്കിന് ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ്
പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ആക്രമണമെന്ന് റഷ്യ: ഡ്രോൺ ആക്രമണം നടത്താൻ ശ്രമമുണ്ടായി; വെളിപ്പെടുത്തി റഷ്യൻ വിദേശകാര്യമന്ത്രി