യുപിയില്‍ ബീഹാര്‍ മോ‍ഡല്‍ മഹാസഖ്യമുണ്ടാക്കാന്‍ സമാജ് വാദി പാര്‍ടിയും കോണ്‍ഗ്രസും

Published : Dec 24, 2016, 08:48 AM ISTUpdated : Oct 04, 2018, 11:41 PM IST
യുപിയില്‍ ബീഹാര്‍ മോ‍ഡല്‍ മഹാസഖ്യമുണ്ടാക്കാന്‍ സമാജ് വാദി പാര്‍ടിയും കോണ്‍ഗ്രസും

Synopsis

ബീഹാര്‍ മാതൃകയില്‍ ഉത്തര്‍പ്രദേശില്‍ മഹാസഖ്യം ഉണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സമാജ് വാദി പാര്‍ടിയിലും കോണ്‍ഗ്രസിലും ധാരണ. അജിത് സിംഗിന്‍റെ ആര്‍എല്‍ഡിയും മഹാസഖ്യത്തിന്‍റെ ഭാഗമായേക്കും. നോട്ട് മാറ്റിയെടുക്കാനുള്ള ശ്രമത്തിനിടെ യുപിയില്‍ മരിച്ച 14 പേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവ് ധനസഹായം പ്രഖ്യാപിച്ചു.
 
കള്ളപ്പണ വേട്ട, ദേശീയത, ഏകീകൃത സിവില്‍കോഡ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചരണവുമായി മുന്നോട്ടുപോകുന്ന ബിജെപിയെ ബീഹാര്‍ മാതൃകയില്‍ നേരിടാനാണ് സമാജ് വാദി പാര്‍ടിയും കോണ്‍ഗ്രസും ആലോചിക്കുന്നത്. മഹാസഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. സമാജ് വാദി പാര്‍ടിക്കും കോണ്‍ഗ്രസിനുംപുറമെ, ജെഡിയു, ആര്‍ജെഡി, അജിത് സിംഗിന്‍റെ ആര്‍എല്‍ഡി പാര്‍ടിയും മഹാസഖ്യത്തിന്‍റെ ഭാഗമാകും. 403 സീറ്റുള്ള യുപിയില്‍ നിലവില്‍ 224 സീറ്റാണ് സമാജ് വാദി പാര്‍ടിക്കുള്ളത്. മായാവതിയുടെ ബിഎസ്പിയും ബിജെപിയും ഒറ്റക്ക് മത്സരിക്കുമ്പോള്‍ ശക്തമായ ത്രികോണ മത്സരത്തിനാകും യുപിയില്‍ സാധ്യത. ഒബിസി വിഭാഗത്തിലെ 17 ജാതികളെ പട്ടികജാതിയിലേക്ക് മാറ്റി അഖിലേഷ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് രംഗത്ത് ജാതി ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. തീരുമാനം വിജയിച്ചാല്‍ പട്ടിക ജാതിയിലേക്ക് പോയ വിഭാഗത്തിന്‍റെയും ഒബിസി വിഭാഗത്തില്‍ അവശേഷിക്കുന്നവരുടെ പിന്തുണ കിട്ടുമെന്ന് സമാജ് വാദി പാര്‍ടി അവകാശപ്പെടുന്നു. നോട്ട് അസാധുവാക്കല്‍ തീരുമാനം യുപിയില്‍ ബിജെപി ആഘോഷിക്കുമ്പോള്‍ നോട്ട് മാറ്റിയെടുക്കാനുള്ള ശ്രമത്തിനിടെ മരിച്ച 14 പേരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച അഖിലേഷ് യാദവ് മറുപടി നല്‍കുന്നു. ഇതിനു പുറമെ എംഎല്‍എമാരുടെ യോഗം വിളിച്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രചരണം ശക്തമാക്കാനുള്ള നിര്‍ദ്ദേശവും അഖിലേഷ് യാദവ് നല്‍കി. എല്ലാ സിറ്റിംഗ് എംഎല്‍എമാര്‍ക്കും അഖിലേഷ് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'ഹലോ മന്ത്രിയല്ലേ...അവധിക്കാലത്ത് കളിക്കാൻ പറ്റുന്നില്ല, ക്ലാസെടുക്കുന്നു'; വാർത്താസമ്മേളനത്തിനിടെ വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് ഏഴാം ക്ലാസുകാരൻ
നേപ്പാൾ പ്രധാനമന്ത്രി പദത്തിലേക്ക് ജെൻസി റാപ്പർ ബാലേന്ദ്ര ഷാ; പുതിയ രാഷ്ട്രീയ സഖ്യം നിലവിൽ വന്നു