വിദ്യാര്‍ത്ഥിനികളെ അപമാനിച്ച കേസില്‍ നടന്‍  ശ്രീജിത് രവിക്ക് ജാമ്യം

Published : Sep 02, 2016, 10:31 AM ISTUpdated : Oct 04, 2018, 11:37 PM IST
വിദ്യാര്‍ത്ഥിനികളെ അപമാനിച്ച കേസില്‍ നടന്‍  ശ്രീജിത് രവിക്ക് ജാമ്യം

Synopsis

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അപമാനിച്ച കേസില്‍ ചലച്ചിത്രനടന്‍ ശ്രീജിത് രവിക്ക് ഉപാധികളോടെ ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെക്കണം. പാസ്‌പോര്‍ട്ട് വിട്ടു നല്‍കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാവണം. 

ഇന്ന് കാലത്താണ് ശ്രീജിത്ത് രവിയെ പാലക്കാട് സിജെഎം കോടതിയില്‍ ഹാജരാക്കിയത്. താനല്ല വണ്ടിയോടിച്ചതെന്നാണ് ശ്രീജിത് രവിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, പരാതിക്കാരായ വിദ്യാര്‍ത്ഥിനികളും മൂന്ന് സാക്ഷികളും നടനെ തിരിച്ചറിഞ്ഞു. 

പ്രതിഭാഗം വാദം: 
ഈ വ്യക്തി ശ്രീജിത്ത് രവി അല്ല. ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്ന ശ്രീജിത്ത് രവിയുടെ കാര്‍ മറ്റാരോ എടുത്തുകൊണ്ടുപോവുകയായിരുന്നു. അങ്ങനെയാണ് ഒറ്റപ്പാലത്ത് ഈ കാര്‍ ലൊക്കേറ്റ് ചെയ്യപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഫോണ്‍ കാറില്‍ ഉണ്ടായിരുന്നു. പരാതിയില്‍ ശ്രീജിത്ത് രവിയുടെ പേരില്ല, ഏതോ ഒരാള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. 

പ്രതിയെ തിരിച്ചറിഞ്ഞു
സാക്ഷികള്‍ മൂന്നു പേരും നേരത്തെ ശ്രീജിത്തിനെ തിരിച്ചറിഞ്ഞിരുന്നു. പരാതിക്കാരായ വിദ്യാര്‍ത്ഥിനികളും ഇയാളെ തിരിച്ചറിഞ്ഞു. ചെറിയ കുട്ടികളായതിനാല്‍, അവരെ പ്രതിയുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നില്ല. പകരം കുട്ടികള്‍ക്ക് ഫോട്ടോ കാണിച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. പരാതിക്കാരായ കുട്ടികള്‍ ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞു. 

ഒറ്റപ്പാലം ലക്കിടിയിലെ സ്വകാര്യ സ്‌കൂളിലെ 16 വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശീജിത് രവിയെ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോസ്‌കോ നിയമപ്രകാരം ആണ് കേസ് . പല്ലശ്ശേനയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് കസ്റ്റഡിയിലെടുത്ത  ശ്രീജിത് രവിയെ ഇന്ന് കാലത്താണ് കോടതിയില്‍ ഹാജരാക്കിയത്. 

കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലേക്ക് രാവിലെ വരികയായിരുന്ന പെണ്‍കുട്ടികളെ കാറിലെത്തിയ ഒരാള്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച്  വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അശ്ലീലആംഗ്യം കാണിക്കുകയും ചെയ്‌തെന്നാണ് പരാതി. പെണ്‍കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാളാണ് ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഹാപ്പി ന്യൂഇയര്‍! 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോര്‍ട്ട് കൊച്ചിയിലും കോവളത്തുമടക്കം പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷം
താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു