
കൊളംബോ: ശ്രീലങ്കയിൽ വീണ്ടും വര്‍ഗ്ഗീയ ലഹള. പുട്ടളം ജില്ലയിലുള്ള ഒരു മുസ്ലിം ഹോട്ടലിനു നേരെയാണ് ആക്രമണമുണ്ടായി. ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലാണ് ഈ പട്ടണം. ഈ പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ നിലനിൽക്കുന്നതിനിടെയാണ് ആക്രമണ.
ഒരു ആഴ്ചയോളമായി ശ്രീലങ്കയില്‍ മുസ്ലീം ബുദ്ധിസ്റ്റ് സംഘങ്ങള്‍ തമ്മില്‍ വര്‍ഗ്ഗീയമായി ഏറ്റുമുട്ടുകയാണ് സംഭവങ്ങളെ തുടർന്ന് രാജ്യവ്യാപകമായി പത്തു ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച ഭൂരിപക്ഷ സിംഹള വംശജരായ ബുദ്ധമതക്കാരും ന്യൂനപക്ഷ മുസ്ലിംകളും തമ്മിൽ നടന്ന ഏറ്റുമുട്ടലുകളിൽ രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി മോസ്കുകളും വീടുകളും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തതിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam