
തിരുവനന്തപുരം: തെരുവുനായ്ക്കളെ പിടിക്കുന്നതിനായുള്ള കുടുംബശ്രീ മൈക്രോ സംരംഭക യൂണിറ്റിന്റെ വേതനം ഉയര്‍ത്തി. ഒരു നായയെ പിടിക്കുന്നതിന് 2100 രൂപയാണ് പുതുക്കി നിശ്ചയിച്ച വേതനം.
നേരത്തെ ആയിരം രൂപയായിരുന്ന വേതനമാണ് ഇപ്പോള്‍ ഉയര്‍ത്തിയത്. വിവിധ പഞ്ചായത്തുകളില്‍ യൂണിറ്റുകള്‍ രൂപവത്കരിക്കുന്നതിനായി കുടുംബശ്രീ മിഷന്‍ 2000 അംഗങ്ങളെ ഉള്‍പ്പെടുത്തി പട്ടിപിടിത്തത്തില്‍ പരിശീലനം നല്‍കിയിരുന്നു. തുടര്‍ന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2016 നവംബറില്‍ യൂണിറ്റുകളെ അംഗീകരിച്ച് ഉത്തരവായത്.
കുടുംബശ്രീ മിഷനെ പദ്ധതി ഏജന്‍സിയായി അംഗീകരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായുള്ള തുക കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ക്ക് മുന്‍കൂറായി നല്‍കണമെന്നാണ് വ്യവസ്ഥ. സംസ്ഥാനത്ത് 306 കുടുംബശ്രീ അംഗങ്ങളാണ് തെരുവു നായ്ക്കളെ പിടിക്കുന്നതിനായി 58 യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ തൃശ്ശൂരും കുറവ് കോഴിക്കോട്ടുമാണ്. 64 അംഗങ്ങളുമായി തൃശ്ശൂരില്‍ 12 യൂണിറ്റുകളാണുള്ളത്. അഞ്ചംഗങ്ങളുള്ള കോഴിക്കോട്ട് രണ്ടു യൂണിറ്റുകളുമാണുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam