മുംബൈയില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

Web Desk |  
Published : May 10, 2018, 02:54 PM ISTUpdated : Oct 02, 2018, 06:35 AM IST
മുംബൈയില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

Synopsis

വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകം നാലുപേരെ കസ്റ്റഡിയിലെടുത്തു

ദില്ലി:മുംബൈ ഉൽവേയില്‍  മലയാളി വിദ്യാർത്ഥിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. വിദ്യാര്‍ത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുല്‍ത്താന്‍, ലഖന്‍ എന്നിവരാണ് പ്രധാന പ്രതികള്‍. സലൂണിലുണ്ടായ വാക്കുതർക്കത്തിനിടെ ലഖനാണ് വിശാലിനെ കുത്തിയത് . പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പതിനാറുകാരന്‍റെ മരണം കൊലപതാകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഞാറാഴ്ച്ചയാണ് കാലില്‍ ആഴത്തില്‍ മുറിവേറ്റ് പതിനാറുകാരനായ വിശാല്‍ മരിച്ചത്. ഞാറാഴ്ച്ച രാത്രി 11.30 യോടെയാണ്  വിശാലിനു അപകടം സംഭവിച്ച വിവരം വീട്ടില്‍ അറിയുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തണമെന്ന് വിശാലിന്‍റെ സുഹ്യത്തുകള്‍ക്കളായ സലൂണ്‍ ജീവനക്കാരാണ് മാതാപിതാക്കളെ അറിയിച്ചത്.

വീടിനടുത്തുള്ള സലൂണില്‍ സ്ഥിരം സന്ദര്‍ശകനായ വിശാല്‍ ഞാറാഴ്ച്ച രാത്രിയും അവിടെ പോയിരുന്നു. അപകടം സംഭവിച്ചതല്ലെന്നും ദേഹത്ത് കമ്പി കുത്തികയറിയതാണെന്നും വിശാലിന്റെ കൂട്ടുകാര്‍ ആശുപത്രിയില്‍ എത്തിയ മാതാപിതാക്കളെ അറിയിച്ചു. ഇതോടെ മാതാപിതാക്കള്‍ വിവരം പൊലിസിനെ അറിയിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?