
ചെന്നൈ: തമിഴ്നാട് തിരുവാരൂർ കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥി സമരം അവസാനിച്ചു. കാന്റീനിൽ മായം കലർന്ന ഭക്ഷണം വിതരണം ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു സമരം. ഭക്ഷണ വിതരണക്കാരനെതിരെ നിയമ നടപടികൾ എടുക്കാമെന്നും താത്കാലിക മെസ് സൗകര്യം ഒരുക്കാമെന്നും സർവകലാശാല അധികൃതർ ഉറപ്പ് നൽകിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചത്.
സമരം ചെയ്ത വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കില്ലെന്നും ചർച്ചയിൽ ധാരണയായി. കാന്റീനിൽ നിന്ന് ഭക്ഷണം കഴിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് രോഗങ്ങൾ വന്നതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് കാന്‍റീനിൽ നിന്ന് മോണോ സോഡിയം ഗ്ലൂട്ടമേറ്റും കണ്ടെത്തിയിരുന്നു. ഇതെ തുടർന്നായിരുന്നു വിദ്യാർത്ഥി സമരം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam