പ്രിന്‍സിപ്പാളിന് ആദരാഞ്ജലി പോസ്റ്റര്‍: മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

Web Desk |  
Published : Mar 31, 2018, 08:38 PM ISTUpdated : Jun 08, 2018, 05:44 PM IST
പ്രിന്‍സിപ്പാളിന് ആദരാഞ്ജലി പോസ്റ്റര്‍: മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

Synopsis

പ്രിന്‍സിപ്പാളിന് ആദരാഞ്ജലി പോസ്റ്റര്‍: മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്‌റു കോളജ്‌ പ്രിൻസിപ്പാളിനെതിരെ ആദരാഞ്ജലി പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി.  എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു. അച്ചടക്കരഹിതമായ പെരുമാറ്റത്തിനാണ് നടപടി. കോളേജ് മാനേജ്‌മെന്റ് തീരുമാനം. 

കോളേജ്‌ തലത്തിൽ നടപടി സ്വീകരിക്കാനും  പോലീസിൽ പരാതി നൽകാനും മാനേജ്മെന്‍റ് നേരത്തെ പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തിയിരുന്നു. വിവിധ സംഘടനകൾ സംഭവത്തിൽ കോളജിലേക്ക് പ്രകടനം നടത്തി. 

കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പലിന് യാത്രയയപ്പ് നല്കുന്നതിനിടെയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ ആദരാഞ്ജലി പോസ്റ്റർ ഒട്ടിച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ചത്.  വിദ്യാര്‍ഥികളുടെ മനസില്‍ മരിച്ച പ്രിന്‍സിപ്പാളിന് ആദരാഞ്ജലികള്‍ എന്നായിരുന്നു പോസ്റ്റര്‍. ഇത് വൻ പ്രതിഷേധത്തിന് വഴി വച്ചതോടെയാണ് മാനേജ്‌മന്റ് അടിയന്തിര യോഗം ചേർന്നത്. പ്രിൻസിപ്പലിന് പൂർണ പിന്തുണ നൽകുവാനും കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുവാനും യോഗം തീരുമാനിച്ചു.

സംഭവത്തെ കുറിച്ച് കോളേജ് തലത്തിൽ അന്വേഷിക്കുവാൻ അധ്യാപക സമിതി രൂപീകരിക്കും. ഈ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. പ്രിൻസിപ്പാളിനെ അവഹേളിച്ചതിൽ യൂത്ത് കോൺഗ്രസും ബിജെപിയും പ്രധിഷേധപ്രകടനം നടത്തി.  സംഭവത്തിന്റെ നിജസ്ഥിതി അറിയില്ലെന്നും കോളജ് എഡ്യൂക്കേഷൻ ഡിറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. പ്രവർത്തകർ ഉൾപെട്ടിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ട് കൂടുതൽ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് പുറത്ത്
ആരാണ് ഈ 'മറ്റുള്ളവർ?'എസ്ഐആർ പട്ടികയിൽ കേരളത്തിൽ 25 ലക്ഷം പേർ പുറത്തായതിൽ ആശങ്ക പങ്കുവച്ച് മുഖ്യമന്ത്രി