ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്; ദേശീയപാത സര്‍വ്വെയെക്കുറിച്ച് സുധാകരന്‍

Web Desk |  
Published : Apr 08, 2018, 12:17 PM ISTUpdated : Jun 08, 2018, 05:46 PM IST
ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്; ദേശീയപാത സര്‍വ്വെയെക്കുറിച്ച് സുധാകരന്‍

Synopsis

കീഴാറ്റൂരില്‍ നാലുവരിപ്പാതയുടെ അലൈന്‍മെന്‍റ് തീരുമാനിക്കേണ്ടത് കേന്ദ്രം ദേശീയപാതാ വികസനക്കാര്യത്തില്‍ സംസ്ഥാനത്തിന് പ്രത്യേക വാശിയില്ല ദേശീയപാത വേണമോ വേണ്ടയോ എന്ന് ബിജെപിയും കോണ്‍ഗ്രസ്സും തീരുമാനിക്കണം  

മലപ്പുറത്ത് ദേശീയപാത സര്‍വേയ്ക്കെതിരെ സമരം ചെയ്തവരുടെ വീട്ടിൽ പൊലീസ് കയറാൻ പാടില്ലായിരുന്നുവെന്ന് മന്ത്രി ജി സുധാകരന്‍. രണ്ടു പള്ളികളും അന്പലവും സംരക്ഷിക്കാനാണ് അലൈന്‍മെന്‍റിൽ മാറ്റം വരുത്തിയത്. 

കീഴാറ്റൂരില്‍ അലൈന്‍മെന്‍റ് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും ജി സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസ്സും ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. കേന്ദ്രം ഭരിക്കുന്ന കക്ഷി തന്നെയാണ് കേന്ദ്രത്തിന്‍റെ പദ്ധതിക്കെതിരെ രംഗത്തുവരുന്നത്. സംസ്ഥാനമല്ല കേന്ദ്രമാണ് അലൈന്‍മെന്‍റ് തീരുമാനിച്ചത്.

നാലുവരിപ്പാത ഭൂമിഏറ്റെടുക്കുന്നതിനെതിരായ സമരത്തില്‍ കോണ്‍ഗ്രസ്സിനെയും ബിജെപിയെയും ജി സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. മലപ്പുറത്തെ പ്രശ്നം പരിഹരിക്കാന്‍ പറ്റുന്നതേയുള്ളൂവെന്നും വളരെക്കുറച്ച് പ്രതിഷേധങ്ങളെ ഇപ്പോഴുള്ളു എന്നും ജി സുധാകരന്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'
ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി