ഗോവയില്‍ സുധിന്‍ ധവ്‍ലിക്കര്‍ ഉപമുഖ്യമന്ത്രിയാകും

Published : Mar 14, 2017, 11:40 AM ISTUpdated : Oct 04, 2018, 06:30 PM IST
ഗോവയില്‍ സുധിന്‍ ധവ്‍ലിക്കര്‍ ഉപമുഖ്യമന്ത്രിയാകും

Synopsis

പനജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മന്ത്രസഭയില്‍ എംജിപി അധ്യക്ഷന്‍ സുധിന്‍ ധവ്‍ലിക്കര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. അധികാരം കിട്ടുമെങ്കില്‍ കോണ്‍ഗ്രസുമായും ബിജെപിയുമായും മാറിമാറി സഖ്യം ഉണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് സുധിന്‍ ധവ്‍ലിക്കര്‍ ഗോവയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് എംഎല്‍മാരുള്ള എംജിപിക്ക് രണ്ട് മന്ത്രിസ്ഥാനമാണ് ബിജെപി നല്‍കിയത്. അഞ്ച് കൊല്ലം ഭരിക്കാന്‍ ഈ പാര്‍ട്ടിയല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടിയോടൊപ്പം പോകണം. 2007 ബിജെപിക്ക് ഭരണം പിടിക്കാനുള്ള എംഎല്‍മാര്‍ ഉണ്ടായിരുന്നില്ല.

കോണ്‍ഗ്രസ് കൃത്യസമയത്ത് നിയമസഭാ കക്ഷിനേതാവിനെ തീരുമാനിക്കണമായിരുന്നു. അവസാനം സീനിയറല്ലാത്ത ഒരാളെയാണ് കോണ്‍ഗ്രസ് നേതാവാക്കിയത്. കോണ്‍ഗ്രസില്‍ എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ധവ്‍ലിക്കര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഗോവ സുരക്ഷാ മഞ്ചുമായും ശിവസേനയുമായും ചേര്‍ന്ന് വലതുപക്ഷ ബദല്‍ സഖ്യമുണ്ടാക്കി ബിജെപിക്കെതിരെ  മത്സരിച്ച പാര്‍ട്ടിയാണ് എംജിപി.

മനോഹര്‍ പരീക്കറിനെ കടന്നാക്രമിച്ചായിരുന്നു എംജിപി സഖ്യത്തിന്റെ പ്രചാരണം. വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ഇതുവരെപറഞ്ഞതെല്ലാം വിഴുങ്ങി പരീക്കര്‍ക്കൊപ്പം ഭരണത്തില്‍ പങ്കാളിയാവുകയാണ് എംജിപി. 2007ല്‍ കോണ്‍ഗ്രസിനൊപ്പവും 2012ല്‍ ബിജെപിക്കൊപ്പവും അധികാരം പങ്കിട്ട പാര്‍ട്ടിയാണ് എംജിപിയെന്നുകൂടി അറിയണം. ഭരണം കിട്ടാന്‍ ഏതുപാര്‍ട്ടിയോടും കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്നാണ് എംജിപി അധ്യക്ഷന്‍ സുധിന്‍ ധാവ്ലിക്കര്‍ പറയുന്നത്.

ഇത്തവണ പതിനേഴ് എംഎല്‍മാരുണ്ടായിട്ടും നിയമസഭാകക്ഷിനേതാവിനെ എളുപ്പം തീരുമാനിക്കാന്‍ കോണ്‍ഗ്രസിനായില്ല. ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കഴിതാതെപോയതിന്റെ കാരണം അതാണ്. മുതിര്‍ന്ന എംഎല്‍എയായ തനിക്ക് പരീക്കര്‍ മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പ്തന്നെ കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും ധാവ്‌ലിക്കര്‍ വ്യക്തമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സാധാരണ രീതിയിലാവില്ല, സ്ഥാനാർഥി പ്രഖ്യാപനത്തിൽ വലിയ സൂചന നൽകി കെ സി വേണുഗോപാൽ; എംപിമാർ മത്സരിക്കുന്നതിലും പ്രതികരണം
'യൂട്യൂബിൽ പങ്കുവച്ചത് വസ്തുതകൾ മാത്രം'; അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ