തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപം; വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published : Sep 30, 2017, 10:07 AM ISTUpdated : Oct 05, 2018, 12:31 AM IST
തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപം; വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Synopsis

കാണ്‍പൂര്‍: സ്കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്ന് തീവ്രവാദിയെന്ന് മുദ്രകുത്തി അധിക്ഷേപിച്ച വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാണ്‍പൂര്‍ ജില്ലയിലെ കല്ല്യാണ്‍പൂര്‍ ഡല്‍ഹി പബ്ലിക് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉറക്കഗുളികയും ഫിനോയിലും കുഴിച്ച വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനൊരു വിദ്യാര്‍ത്ഥി മാത്രമാണെന്നും തീവ്രവാദിയല്ലെന്നും സുഖം പ്രാപിച്ചുവരുന്ന വിദ്യാര്‍ത്ഥി പറഞ്ഞു. സംശയത്താല്‍ അധ്യാപകര്‍ ദിവസവും ബാഗ് പരിശോധിച്ചിരുന്നതായും വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. 

പ്രിന്‍സിപ്പലും നാല് ആധ്യാപകരും ചേര്‍ന്നാണ്  മുസ്ലീ നാമധാരിയായ വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിച്ചത്. ഐപിസി 305 പ്രകാരം പൊലിസ് സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തു. അധ്യാപകര്‍ ആവശ്യപ്പെട്ടത് പ്രകാരം സഹപാഠികളില്‍ ആരും തന്നോട് സംസാരിക്കാറില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. സ്കൂള്‍ അധികൃതരില്‍ നിന്നും നേരിട്ട വിവേചനത്തെക്കുറിച്ച് ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ഉത്തപ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് ഇടപെടണമെന്നും വിദ്യാര്‍ത്ഥി കുറിപ്പില്‍ ആവശ്യപ്പെടുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദേശീയപാതയുടെ മതിലിടിഞ്ഞു വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കേസിന് പോകാനില്ല, പുതിയ ലാപ്ടോപ് പൊലീസ് വാങ്ങിത്തരണമെന്ന് അഭിറാം; അന്വേഷണം നടത്തി നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി