കൈക്കുഞ്ഞുങ്ങളുമായി അമ്മ കിണറ്റില്‍ ചാടി; രണ്ട് കുട്ടികളും മരിച്ചു

Published : Dec 22, 2016, 07:07 AM ISTUpdated : Oct 05, 2018, 03:00 AM IST
കൈക്കുഞ്ഞുങ്ങളുമായി അമ്മ കിണറ്റില്‍ ചാടി; രണ്ട് കുട്ടികളും മരിച്ചു

Synopsis

കാസര്‍കോഡ്: കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടിയ സംഭവത്തില്‍ രണ്ട് കുട്ടികളും മരിച്ചു. ഹരിനന്ദ (4) ദേവനന്ദ (1) എന്നിവരാണ് മരിച്ചത്. കാസര്‍കോഡ് മടികൈ കണിച്ചിറപ്പാലത്താണ് രണ്ടു കുട്ടികളുമായി അമ്മ ഗീത കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.

വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴ്‌സും മൂന്നു പേരേയും പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുങ്ങള്‍ മരണപ്പെടുകയായിരുന്നു.  അമ്മ ഗീത പരുക്കുകളില്ലാതെ രക്ഷപെട്ടു. കുട്ടികള്‍ രണ്ട് പേരും പോസ്റ്റ് മാനായ പൂവത്തൊടി സുധാകരനാണ് ഗീതയുടെ ഭര്‍ത്താവ്. 

മടിക്കൈ ഏച്ചിക്കാനം പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായ അമ്പലുത്തകര കണ്ണിച്ചിറയിലെ സുധാകരന്റെ ഭാര്യയും അധ്യാപികയുമായ ഗീതയാണ് ഭര്‍തൃവീട്ടിലെ കിണറ്റില്‍ കുട്ടികളേയും കൊണ്ട് ചാടിയത്. രാവലെ ആറ് മണിയോയായിരുന്നു സംഭവം. വിവരമറിഞ്ഞത്തിയ പൊലീസും ഫയര്‍ഫോഴ്‌സും മൂന്നു പേരേയും കിണറില്‍ നിന്നെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല.

നാലുവയസുകാരി ഹരിനന്ദയും ഒരു വയസുകാരി ലക്ഷ്മി നന്ദയും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. വീഴ്ച്ചയില്‍ തല കിണറിന്റെ റിംഗുകളില്‍ തട്ടിയാണ് ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റത്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗീത കുറച്ചു കാലമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള് പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. മനോരോഗ വിദഗ്ധന്റെ ചികിത്സയിലായിരുന്നെന്നും പറയുന്നുണ്ട്. ആത്മഹത്യാ ശ്രമത്തിനു പിന്നില്‍ കുടുംബ വഴക്കോ മറ്റൊന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് ഹോസ്ദുര്‍ഗ് പൊലീസ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചു, എസ്ഐആർ രേഖകൾ ശരിയാക്കാൻ 28 വർഷത്തിന് ശേഷം മടങ്ങിവരവ്; മുസാഫർനഗറിൽ വൈകാരിക നിമിഷങ്ങൾ
മുഖ്യമന്ത്രി സ്ഥാനത്തിൽ മറുപടിയുമായി വിഡി സതീശൻ; 'രാഷ്ട്രീയത്തിൽ ത്യാഗികള്‍ ഇല്ല, തനിക്ക് ത്യാഗിയാകാനും പറ്റും, പെരുന്തച്ചൻ കോംപ്ലക്സ് പാടില്ല'