
മൂന്നാറിൽ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമ്മിക്കാനാവില്ലെന്ന് സുപ്രീംകോടതി. റിസോർട്ട് ഉടമസ്ഥാവകാശം പതിച്ച നൽകിയ ഹൈക്കോടതി വിധി പരിശോധിക്കേണ്ടി വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മൂന്നാർ വുഡ്സ് കൗഡ് ഒമ്പത് തുടങ്ങിയ റിസോർട്ടുകൾക്ക് ഉടമസ്ഥാവകാശം പതിച്ചു നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീലിലാണ് സുപീംകോടതിയുടെ നിരീക്ഷണം. ഉടമസ്ഥാവകാശത്തിന്റെ ഫോട്ടോകോപ്പി നോക്കിയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സംസ്ഥാനസർക്കാരിന്റെ വാദം. ഇങ്ങനെയാണ് കോടതിവിധിയെങ്കിൽ അത് പുന:പരിശോധിക്കേണ്ടി വരുമെന്ന് സൂപ്രിംകോടതി വ്യക്തമാക്കി. അനുവദിച്ച ആവശ്യങ്ങൾക്കല്ല റിസോർട്ട് ഉടമകൾ ഭൂമി ഉപയോഗിക്കുന്നത്. ഏല കൃഷിക്കാണ് ഭൂമി നൽകിയത്. ഇവിടെ എങ്ങനെ റിസോർട്ട് നിർമ്മിക്കാൻ കഴിയുമെന്ന് കോടതി ചോദിച്ചു. തുടർന്നാണ് സംസ്ഥാനസർക്കാരിന്റെ അപ്പീലിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചത്. മൂന്നാർ ദൗത്യവുമായി ബന്ധപ്പെട്ടാണ് റിസോർട്ടുകൾക്കെതിരെ സംസ്ഥാനസർക്കാർ നടപടി എടുത്തത്. ഇതിനെ ചോദ്യം ചെയ്ത് റിസോർട്ടുടമകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam