
ദില്ലി: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ടിവി ചർച്ചകളിൽ അഭിഭാഷകർ അടക്കമുള്ളവർ കോടതിയെ അധിക്ഷേപിക്കുകയാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.
ടിവി ചര്‍ച്ചകളിൽ ഇരുന്ന് വായിൽ തോന്നിയത് പറയുന്ന അവസ്ഥയാണ് ഉള്ളതെന്ന് ജസ്റ്റിസുമാരായ അരുണ്‍മിശ്ര, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. ഒരു അമ്പുകൊണ്ട് എല്ലാവരെയും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കോടതി ഉണ്ടെങ്കിലെ അഭിഭാഷകരും ഉള്ളുവെന്ന് ഓര്‍ക്കണമെന്ന പരാമര്‍ശവും ജഡ്ജിമാര്‍ നടത്തി.
സുപ്രീം കോടതിയെ മുൻപില്ലാത്തവിധം നശിപ്പിക്കുകയാണ് ഇക്കൂട്ടരെന്നും കോടതി വിമര്‍ശിച്ചു. കോടതി ഉണ്ടെങ്കിലേ അഭിഭാഷകർ നിലനിൽക്കൂവെന്ന് എല്ലാവരും ഓർക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam