
ദില്ലി: സ്വവർഗരതി കുറ്റകൃത്യമായി കണക്കാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചു. ഒരാഴ്ചക്കകം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് ആവശ്യപ്പെട്ടു.
ഹോട്ടലുടമയായ കേശവ് സൂരി നൽകിയ ഹർജിയിലാണ് കോടതി നടപടി. പ്രായപൂർത്തിയായവർക്ക് പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി വിലക്കുന്ന നിയമം സ്വവർഗാനുരാഗികളെ അനാവശ്യമായി കേസിൽപ്പെടുത്താൻ ഇടയാക്കുന്നുവെന്നാണ് ഹർജിയിലെ വാദം. സ്വവര്‍ഗ രതിക്ക് 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പിനെതിരെ സ്വവര്‍ഗാനുരാഗികളും സാമൂഹികപ്രവര്‍ത്തകരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam