ആധാര്‍ വിഷയത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്രം

Published : Apr 26, 2017, 04:07 PM ISTUpdated : Oct 05, 2018, 03:03 AM IST
ആധാര്‍ വിഷയത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്രം

Synopsis

ദില്ലി: ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നയപരമായി എടുത്ത തീരുമാനത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. അവശ്യസേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല എന്ന് ഉറപ്പുനല്‍കിയത് ആധാര്‍ ബില്ല് പാര്‍ലമെന്റ് പാസാക്കുന്നതിന് മുമ്പാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആധാര്‍ നടപ്പാക്കിയതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഖി സുപ്രീംകോടതിയെ അറിയിച്ചു. അല്ലാതെ അധാര്‍ ഇപ്പോള്‍ ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയല്ല. ആധാര്‍ അവശ്യസേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയത് ആധാര്‍ ബില്ല് പാര്‍ലമെന്‍റ് പാസാക്കുന്നതിന് മുമ്പാണ്. അതിന് ശേഷം സാഹചര്യങ്ങള്‍ മാറി. ഇത് സര്‍ക്കാര്‍ നയപരമായി എടുത്ത തീരുമാനമാണ്. അതുകൊണ്ട് സുപ്രീംകോടതി ഇതില്‍ ഇടപെടരുതെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു.

രാജ്യത്ത് 99 ശതമാനം ആളുകളും ആധാര്‍ കാര്‍ഡ് എടുത്തുകഴിഞ്ഞു. പാന്‍കാര്‍ഡിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് വ്യാജ പാന്‍ കാര്‍ഡ് തടയാന്‍ വേണ്ടിയാണ്. ഒന്നും രണ്ടും മൂന്നും പാന്‍ കാര്‍ഡ് വരെയുള്ള ആളുകളുണ്ട്. ബയോമെട്രിക് വിവരങ്ങളിലൂടെ അല്ലാതെ ഇത്തരം വ്യാജ രേഖകളെ നേരിടാന്‍ മറ്റ് സാങ്കേതികവിദ്യകള്‍ ലോകത്ത് തന്നെ ഇല്ലെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.

ആധാര്‍ പാന്‍ കാര്‍ഡിന് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സിപിഐ നേതാവ് ബിനോയ് വിശ്വം നല്‍കിയ ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കവെയാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ അക്കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. കേസില്‍ വാദംകേള്‍ക്കല്‍ നാളെയും തുടരും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളിൽ മഴ; 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
മോസ്കോയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും മണിക്കൂറുകൾ അടച്ചിട്ടു; നടപടി 4 വിമാനത്താവളം ലക്ഷ്യമിട്ട് 11 ഡ്രോണുകൾ എത്തിയതോടെ