വെറും വെള്ളത്തിന്‍റെ കണക്കല്ല കാവേരി പ്രശ്നം

Published : Feb 16, 2018, 11:08 AM ISTUpdated : Oct 04, 2018, 04:31 PM IST
വെറും വെള്ളത്തിന്‍റെ കണക്കല്ല കാവേരി പ്രശ്നം

Synopsis

ദില്ലി: വെറും വെള്ളത്തിന്‍റെ കണക്കുകള്‍ക്കപ്പുറം തര്‍ക്കത്തിലുള്ള സംസ്ഥാനങ്ങളുടെ സാമൂഹികവും സാംസ്കാരികവും ഭാഷാപരവുമായ തലങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതാണ് കാവേരി നദീജല പ്രശ്നം. ദശാബ്ദങ്ങളായി തുടരുന്ന ഈ തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയാത്തതും അതുകൊണ്ട് തന്നെയാണ്.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദികളില്‍ ഒന്നാണ് വിവാദങ്ങളില്‍ നിരഞ്ഞു നില്‍ക്കുന്ന കാവേരി. കര്‍ണാടകയിലെ തലക്കാവേരിയില്‍ നിന്ന് തുടങ്ങി  തെക്കന്‍ കര്‍ണാടകത്തിലൂടെ സഞ്ചരിച്ച് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ വഴി കാരൈക്കലില്‍ എത്തുന്പോള്‍ ബംഗാള്‍ഉള്‍ക്കടലില്‍ ചേരും. നദിയിലെ ജലം ഉപയോഗിക്കുന്നതിനെചൊല്ലി  കേരളം ,തമിഴ്നാട്, കര്ണാടകം , പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ തര്‍ക്കം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. സ്വാതന്ത്യത്തിനും മുന്പേ ഇത് തുടങ്ങിയിരുന്നു. 

1970 മുതല്‍ കാവേരി തര്‍ക്കം ഒരു ട്രൈബ്യൂണലിന് വിടണമെന്ന് വാദിച്ചത് തമിഴ്നാടായിരുന്നു. ഒടുവില് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം വിപി സിംഗ് സര്‍ക്കാര്‍ മൂന്നംഗ ട്രൈബ്യൂണലിനെ നിയോഗിച്ചു.തമിഴ്നാടിന് 205 ടിഎംസി ജലം കൂടി അനുവദിച്ച് ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവുമിട്ടു. പക്ഷെ തര്‍ക്കം പരിഹരിക്കപ്പെട്ടില്ല. കാവേരിയുടെ വൃഷ്ടി പ്രദേശം കേരളത്തിലും ഉള്‍പ്പെടുന്നത് കൊണ്ട് കേരളവും പോണ്ടിച്ചേരിയിലൂടെ ഒഴുകുന്നത് കൊണ്ട് പോണ്ടിച്ചേരിയും തര്‍ക്കത്തിന്‍റെ ഭാഗമായി. 

എല്ലാ സംസ്ഥാനങ്ങളും മാറി മാറി വാദവും മറുവാദവുമായി തര്‍ക്കം തുടര്‍ന്നു.  ഒടുവില്‍ ട്രൈബ്യൂണലിന്‍റെ അന്തിമ വിധി വരുന്നത് 2007 ഫെബ്രുവരി അഞ്ചിന്. വിധി പ്രകാരം കര്‍ണാടകം തമിഴ്നാടിന് നല്‍കേണ്ടത് 419 ടിഎം സി ജലം. തമിഴ്നാട് ചോദിച്ചത് 562 ടിഎംസി. കര്‍ണാടകക്ക് 270 ഉം കേരളത്തിന് 30 ഉം പുതുച്ചേരിക്ക് ഏഴും ടിഎംസി ജലത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ ഒരു  സംസ്ഥാനവും വിധി അംഗീകരിച്ചില്ല. എല്ലാവരും സുപ്രീംകോടതിയിലെത്തി.

ഇതിനൊക്കെ പുറമോയാണ് സാമൂഹികവും സാംസ്കാരികവുമായ തര്‍ക്കങ്ങള്‍. തമിഴ്നാടിന്‍റെ നെല്ലറായ തഞ്ചാവൂര്‍ കാവേരി തടത്തിലാണ്. കൂടാതെ ആടി മാസത്തിലെ ആടിപെരുക്ക് തമിഴരുടെ പ്രധാന ഉല്‍സവമാണ്. കാവേരി നദിക്ക് ഉപഹാരമങ്ങള്‍ സമമര്‍പ്പിക്കുകയാണ് ഈ ഉല്‍സവത്തിലെ പ്രധാന ചടങ്ങ്. കാവേരി ജലം ലഭിച്ചില്ലെങ്കില്‍ ആടിപ്പെരുക്ക് മുടങ്ങുമെന്ന് തമിഴര്‍ വാദിക്കുന്നു. എന്നാല്‍ തമിഴ്നാട് വൈകാരികമായി പ്രതകരിച്ചു കൊണ്ട് ആവകാശപ്പെട്ടതിലധികം പിടിച്ചു വാങ്ങുന്നു എന്നാണ് കര്‍ണാകടയുടെ പരാതി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക്, 215 കി.മി വരെ ഓര്‍ഡിനറി ടിക്കറ്റിന് വില കൂടില്ല
ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്