അഭിമന്യുവിന്‍റെ കൊലപാതകം: കേസിൽ ഉൾപ്പെട്ട വിദ്യാർഥികളെ സസ്‌പെന്‍റ് ചെയ്യും

Web Desk |  
Published : Jul 03, 2018, 04:45 PM ISTUpdated : Oct 02, 2018, 06:42 AM IST
അഭിമന്യുവിന്‍റെ കൊലപാതകം: കേസിൽ ഉൾപ്പെട്ട വിദ്യാർഥികളെ സസ്‌പെന്‍റ് ചെയ്യും

Synopsis

മഹാരാജാസ് കോളേജിലെ കൊലപാതകം അന്വേഷണം എസ്ഡിപിഐയിലേക്ക് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്  മുഖ്യപ്രതി മുഹമ്മദ് ഒളിവിൽ

കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ നേതാവ്‌ അഭിമന്യുവിന്റെ കൊലപാതകത്തിൽ കേസിൽ ഉൾപ്പെട്ട രണ്ട് വിദ്യാർഥികളെ ഇന്ന് സസ്‌പെന്‍റ് ചെയ്യും. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കോളേജ് കൗണ്‍സില്‍ 3 അംഗ കമ്മറ്റിയെ നിയോഗിച്ചു. ഇവരുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടി. മുഹമ്മദ്, ഫറൂഖ് എന്നിവരെയാണ് സസ്‌പെന്‍റ് ചെയ്യുക. മഹാരാജാസ് കോളേജ് നാളെ തുറക്കും. ഒന്നാം വര്‍ഷ ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങും.

അതേസമയം, കേസ് അന്വേഷണം എസ്ഡിപിഐയിലേക്ക് നീളുകയാണ്. കൊലയാളി സംഘത്തിലെ 13 പേർ കോളേജിന് പുറത്തു നിന്നുള്ളവരാണെന്നു അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അഭിമന്യുവിനെ കൊലപ്പെടുത്തിയ 15 അംഗ സംഘത്തിലെ മുഹമ്മദ്‌, ഫാറൂഖ് എന്നിവരൊഴികെയുള്ള പ്രതികൾ മഹാരാജാസ് കോളേജ് നു പുറത്തു നിന്നെത്തിയവരെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച മൊഴി. ക്യാമ്പസ്‌ ഫ്രണ്ട് ന്റെ പേരിൽ പോസ്റ്റർ ഒട്ടിക്കാൻ പത്തംഗ സംഘമാണ് എത്തിയത്. 

എസ്ഡിപിഐ വിദ്യാർഥികളുമായുള്ള തർക്കത്തെ തുടർന്ന് മുഹമ്മദ്‌ ഫോൺ ചെയ്തത് അനുസരിച്ച് അഞ്ചുപേർ കൂടി സ്ഥലത്തെത്തി. തുർന്നാണ് അഭിമന്യുവിനെ കൊലപ്പെടുത്തുന്നത്. കുത്തിയത് നീല ടീഷർട് ധരിച്ചയാളെന്നാണ് മൊഴി. പുറത്തു നിന്നെത്തിയത് പരിസരത്തുള്ള എസ്ഡിപിഐ പ്രവർത്തകരാണോ എന്നുറപ്പിക്കാനാണ് ഹദിയ വിഷയത്തിൽ ഹൈക്കോടതി മാർച്ചിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പോലീസ് പരിശോധിക്കുന്നത്. ഒപ്പം പ്രതികളെന്ന് സംശയിക്കുന്ന 15 പേരുടെ ഫോൺ രേഖയും പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായ ബിലാൽ, ഫാറൂഖ്, റിയാസ് എന്നിവരെ കോടതിയിൽ ഹാജരാക്കും. പിടിയിലായ സൈഫുദ്ധീൻ, റിയാസ് എന്നിവരെ ചോദ്യം ചെയ്തുവരുന്നു. 

മുഖ്യപ്രതി മുഹമ്മദ് ഉൾപ്പടെയുള്ളവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും പോലീസ് തുടങ്ങിയിട്ടുണ്ട്. വിമാനത്താവളം വഴി പ്രതികൾ രാജ്യം വിട്ടുപോകാതിരിക്കാനാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കുക. മൂന്നാം വർഷ അറബിക് വിദ്യാർഥി മുഹമ്മദാണ് ഒന്നാം പ്രതി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണം വാങ്ങി മേയർ പദവി വിറ്റു, തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്
'പെർഫക്ട് സ്ട്രൈക്ക്'; നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങളിൽ യുഎസ് വ്യോമാക്രമണം, തിരിച്ചടിയാണെന്ന് ട്രംപ്